വനമാല/ലോകം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
വനമാല (കവിതാസമാഹാരം)
രചന:എൻ. കുമാരനാശാൻ
ലോകം

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ


വനമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്

തിതെളിയുമുഷസ്സോ മുഗ്ദ്ധമാമന്തിതാനോ
മതമധുരിമപൂവോ മഞ്ജുവാം പൂനിലാവോ
വിതതമിവയെയൊന്നും വിശ്വമേ, കണ്ടു നിന്നെ-
പ്പുതുമയൊടു പുകഴ്ത്താനല്ല പോകുന്നഹോ ഞാൻ

വികസിതമലർവാടീവായുപോതങ്ങൾ പൊങ്ങി-
സ്സുകലിതസുമഗന്ധാരമ്യമാമംബരത്തിൽ
സുഖമൊടിഹ പരന്നീടട്ടെ നിൻ കീർത്തി പാടി-
ക്ഖഗനിര-യറിവേലാതുള്ളവർക്കാകുമേതും.

മദവിവശനജസ്രം മദ്യഭേദത്തെ വാഴ്ത്തും,
മദനഹതവിവേകർ മൂർഖയാം വേശ്യയേയും,
കിതവനിഹ പുകഴ്ത്തും കേവലം ചൂതിനേയും,
ഹൃദയരഹിതനാം നായാടി നായാട്ടിനേയും

അതിസുഭഗമരണ്യം ദുഷ്ടസത്ത്വങ്ങൾ വാഴു-
ന്നതി,ലഴകെഴുമംഭോദത്തിലാഴുന്നിടിത്തീ
ഹ്രദമമലമനോജ്ഞം നക്രമുണ്ടുള്ളിലേവം
വിദിതഭുവനമേ നിൻ‌വൃത്തി-ഹാ! പേടിയാകും!

പുതിയതളിരുദിക്കുന്നിന്നു നാളൊന്നുപോയാ-
ലതു ഹരിതപലാശം പാണ്ഡുപത്രം ക്രമത്താൽ
ഇതി ചപലമവസ്ഥാജാലമെന്നല്ല കാക്കു-
ന്നതിനെ ബഹുവിപത്തും ക്രൂദ്ധമാം മൃത്യുതാനും.

മുരളുവതിൽ മയങ്ങീടുള്ളുതന്നുള്ള പൂ നിൻ
പരസുമരതി കണ്ടാൽ വാടി വീഴുന്നു വണ്ടേ,
വിരവിലുഴറി നീയും നാളെ ഞാവൽപ്പഴം‌പോൽ
വിരസമിഹ ലയിക്കും വീണു ഹാ! മിഥ്യയെല്ലാം.

മധുമൃദുപവനന്മാർ വന്നു മന്നിൽ സുഖം ചേർ-
ത്ത്യതുവിരതിയിൽ നില്ക്കാതെത്രയോ യാത്രയായി
അധികമുപതപിപ്പിക്കും കൊടുങ്കാറ്റുമാർന്നു
ഹതിയൊടുമിഹ കാസക്ലേശിപോലേങ്ങിയേങ്ങി

മൃദുലതൃണദലത്തേ ഹന്ത മാൻ തിന്നിടുന്നി-
ങ്ങദയമതിനെ ദുഷ്ടൻ കൊന്നിടുന്നു മൃഗേന്ദ്രൻ
അഥ ഹരിയെ നരേശൻ വേട്ടയാടുന്നവന്നും
മൃതിയടരിൽ വരുന്നൂ-മൃത്യുവിൻ നൃത്തമെങ്ങും.

ജയമതിനു പകയ്ക്കുന്നിങ്ങു ജന്യത്തെ ജന്യം
സ്വയമനിലജലാദ്യം കാരണം കാരണത്തെ
ക്ഷയപദവിയുമോതുന്നാഗമത്തിങ്കലിത്ഥം
നിയതമഴിയുമെന്നെപ്പോലെ മാലാർന്നു നീയും.

രവിശശികൾ, വിളങ്ങും രമ്യതാരങ്ങളിക്ക-
ണ്ടവയുമിഹ വെടിക്കെട്ടെന്നപോൽ നിന്നുപോകാം
അവികലമിരുൾമൂടാം നാളെയയ്യോയുറങ്ങു-
ന്നിവിടെയായി കിനാവുംകണ്ടു കൊണ്ടാടി മർത്ത്യൻ.

പ്രഥിതമിഹ ചൂഴുന്നീടുന്നഹോ വിണ്ണിൽനിന്നി-
പ്‌പൃഥിവിയുമിഹ രശൈഭ്രാന്തമാം രേണുപോലെ
സ്ഥിതി മനുജനിതിങ്കൽ ഹന്ത! നീർത്തുള്ളിയോർത്താ-
ലതിലെഴുമണുജീവിക്കത്ര വാരാശിയത്രെ.

അഹഹ! ദുരഭിമാനഗ്രസ്തബുദ്ധേ, നരാ, നിൻ
സഹജലഘുതയോർക്കുന്നില്ല നീ തെല്ലുപോലും
ഗഹനഭുവനതത്ത്വം പാർക്കിലെങ്ങെങ്ങഹോ നി-
ന്നഹമഹമിക നിസ്സാരാഭ്യസൂയാഗ്രഹത്തിൽ!
               (അപൂർണ്ണം)

"https://ml.wikisource.org/w/index.php?title=വനമാല/ലോകം&oldid=35271" എന്ന താളിൽനിന്ന് ശേഖരിച്ചത്