താൾ:Yayathi charitham 1914.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൨ യയാതിചരിതം


അവൻ കാണിച്ചു നിയ്യെന്തു വിചാരിക്കുന്നു?

          (അനുദ്രുഹു മണ്ടാതെനിൽക്കുന്നു)

ശൎമ്മിഷ്ഠ--നിങ്ങളെ രണ്ടാളേയും എനിക്കു മേലിൽ കാണെണ്ടുന്ന ആവശ്യമില്ല, എന്റെ മുമ്പിൽനിന്നു വല്ലവഴിക്കും പൊയിക്കൊൾവിൻ.

(ദ്രുഹ്യുവും അനുദ്രുഹ്യുവും പോയി)

ശൎമ്മിഷ്ഠ--

             ഗുരുത്വമില്ലാത്തൊരു മക്കളെപ്പെ-
             റ്റൊരുത്തി ഞാനോൎക്കുകിലെത്ര പാപി
             മരിക്കയാണീവക ദുഷ്ഠരെക്ക-
             ണ്ടിരിക്കുവാനില്ല മനസ്സശേഷം.                      ൧൧

(അണിയറയിൽ)

എന്താണമ്മേ! എന്നെ വിളിക്കാതെ പോന്നിട്ട് ഇപ്പോൾ ജ്യേഷ്ഠന്മാരുടെ നേരെ വക്കാണിക്കുന്നത്?

മന്ത്രി--മനസ്സു തണുപ്പിക്കുന്നതായൊരു ശബ്ദം കേൾക്കുന്നുവല്ലോ.

പുരു--(പ്രവേശിച്ചു രാജാവിന്റെ കാക്കൽ നമസ്ക്കരിച്ചും കൊണ്ട്)

         അടിയിലണയുമിപ്പരാഗപൂരം
         മുടിയിൽ മുദ്രാ വിലസേണമെന്നുമെന്നും,
         അടിയനു മനതാരിലേവമന്യേ
         കൊടിയൊരു വാഞ്ചിതമില്ല തെല്ലുപോലും.            ൧൨
          (രാജാവു പണിപ്പെട്ട് അനുഗ്രഹിക്കുന്നു)

മന്ത്രി--(വിചാരം) സോമവംശത്തിങ്കലെ കീൎത്തി ശോഭിച്ചു.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/69&oldid=172407" എന്ന താളിൽനിന്ന് ശേഖരിച്ചത്