മൂന്നാമങ്കം ൩൫
രു സേവയുമില്ല.
ദേവയാനി-- ആരായിട്ടും സേവയില്ലാതെ ഇവൾ രണ്ടു മൂന്നു പെറ്റതെങ്ങിനെ?
വിദൂഷകൻ--അത് എന്റെ സ്നേഹിതനായ ഒരാളാണെന്നും മറ്റും മുമ്പ് ഒരു ദിവസം ഉണർത്തി ച്ചിട്ടുണ്ടല്ലൊ.
ദേവയാനി--താൻ തന്നെയാണു ഇവൾക്ക് യോജിപ്പ്. ഈ കോങ്കണ്ണും പതിമൂക്കും ഇവൾക്കു നല്ല യോജിപ്പാണു.
വിദൂഷകൻ--ഞാൻ ഇത്ര ബീഭത്സനാണെന്നോ ഇവിടുന്നു മനസ്സിലാക്കിയത്?
ദേവയാനി-- അതല്ല,കാമദേവനെന്നാണു. ഇവളുടെ ചെക്കന്മാരാരേപ്പോലെയാണാവോ? ശർമ്മിഷ്ട്ഠേ! നിന്റെ ചെക്കന്മാർക്കു പ്രായം എത്രയായി?
ശർമ്മിഷ്ഠ-- നല്ല വിവർമില്ല. ഒടുവിലത്തവന്നു നാലാണു.
ദേവയാനി--ഓ! ഇവളുടെ ചെക്കന്മാരുടെ പ്രസംഗംവന്നപ്പോൾ എന്റെ ഉണ്ണികളെ ഓർമ്മവന്നു. എനിക്കും ആര്യപുത്രനും അവരെ കാണാതെ അരനിമിഷം ഇരിക്കാൻ വയ്യ. ശർമ്മിഷ്ഠേ! ഉണ്ണികളെ ഇങ്ങോട്ടുകൊണ്ടുവാ.
ശർമ്മിഷ്ഠ--കല്പനപോലെ (പോയി)
രാജാവ്--ഇത്രകാലം ചെന്നിട്ടും ഭവതി അന്നെത്തെ സംഗതിക്ക് ഇവളിൽ ശഠിക്കുന്നുവല്ലൊ. ഇങ്ങിനെയായാൽ, കഠിനഹൃദയയെന്ന് ദുഷ്കീർത്തിയുണ്ടായിത്തീരും.
ദേവയാനി--മതി മതി. അങ്ങ് പലപ്പോഴും ഇവളുടെ ഭാ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |