താൾ:Yayathi charitham 1914.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮ യയാതിചരിതം


ഗം പറയാറുണ്ട്. ഇവൾക്കാണെങ്കിൽ പുരുഷന്മാരെ വശീകരിക്കാൻ ബഹുസാമർത്ഥ്യവുമുണ്ട്. ഇപ്പോൾ എന്റെ നിഷ്കർഷകൊണ്ടല്ലെ മോടിയും പത്രാസ്സും ഒക്കെ ഒന്നു ചുരുങ്ങിയത്.

രാജാവ്--ഞാനൊരു വിടനാണെന്നാണോ ഭവതി മനസ്സിലാക്കിയത്?

ദേവയാനി--ആര്യപുത്രൻ പണ്ടേ ഇവളിൽ അനുരക്തനാണെന്നു ഞാൻ കേട്ടിട്ടുണ്ട്.

രാജാവ്--അതു വെറുതെ നാട്ടുകാരുണ്ടാക്കിത്തീർത്തതാണു. അങ്ങിനെയാണെങ്കിൽത്തന്നെ ഭവതിയുടെ ദാസിയായതിൽ പിന്നെ സംശയത്തിന്നവകാശമുണ്ടോ?

വിദൂഷകൻ--തോഴരു ഈപറഞ്ഞതു ശരിയാണു.

            തടിക്കു താരുണ്യമവൾക്കുദിക്കിലും
            പിടിക്കുമോ ദാസിയെ മാനമുള്ളവൻ?
            കുടിക്കുമോ കാലു നനച്ച നീരു താ-
            നടിച്ചിടും ചൂലു തലെക്കുവെക്കുമോ?                                              ൧0
                 (അണിയറയിൽ)    
             
            അമ്മയും അച്ശനും ഇവിടെയുണ്ടോ?

ദേവയാനി--ഉണ്ണികൾ വന്നുതുടങ്ങി.

   (ശർമ്മിഷ്ഠ തുർവശുവിനെ എടുത്തും യദുവിനെ കൈക്കു പിടിച്ചും പ്രവേശിക്കുന്നു)

ദേവയാനി--(യദുവിനോട്)ഉണ്ണി! അച്ഛനെ നമസ്കരിക്കു.

യദു--എനിക്കിപ്പോൾ കഴിയില്ല.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/45&oldid=172381" എന്ന താളിൽനിന്ന് ശേഖരിച്ചത്