൩൬ യയാതിചരിതം
ദേവയാനി--(കോപത്തോടുകൂടി) എന്റെ ഇപ്പോഴത്തെ നിലെക്കു മദകാരണം ഇവൾക്കു ണ്ടായിട്ടുണ്ടോ? അതിന്റെ ഫലം ഇതാണു. (കഴുത്തിൽ പിടിച്ചു തള്ളുന്നു.)
(ശർമ്മിഷ്ഠ എഴുനീറ്റു കരഞ്ഞും കൊണ്ടു പിന്നേയും നിൽക്കുന്നു)
രാജാവു--(വിദൂഷകനോട് സ്വകാര്യം) ഇതിന്റെശേഷം ഞാൻ പ്രവർത്തിക്കട്ടെ.
വിദൂഷകൻ--(സ്വകാര്യം) വരട്ടെ; കാലമായാൽ ഞാൻ പറയാം.
രാജാവ്--(സ്വകാര്യം) ഇങ്ങിനെ എത്രകാലം സഹിച്ചിരിക്കാം?
വിദൂഷകൻ--(സ്വകാര്യം) ആ മഹർഷിപ്പിശാചിനെ അറിയുമല്ലൊ.
ദേവയാനി--ശർമ്മിഷ്ഠേ! എന്റെ കാലുഴിയുക.(ശർമ്മിഷ്ഠ തലയും താഴ്ത്തിഅപ്രകാരം ചെയ്യുന്നു)
വിദൂഷകൻ--ഇപ്പോൾ അല്പം ഇടകൊടുക്കുക. പിടിച്ചുതള്ളീട്ടുള്ള വേദന അല്പം മാറട്ടെ.
ദേവയാനി--തനിക്കാണല്ലോ വേദന? താനിവളൂടെ സേവക്കാരനാണു. എന്നോടിവളെപ്പറ്റി മേലാൽ വല്ലതും സംസാരിച്ചാൽ ശേഷമുണ്ട്. ബ്രാഹ്മണനാണെന്നു പിന്നെയേ വിചാരിക്കുള്ളൂ.
വിദൂഷകൻ--ഇങ്ങിനെ കല്പനയാവരുത്. ഞാനായിട്ട് ഒ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |