താൾ:Yayathi charitham 1914.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂന്നാമങ്കം ൩൫


                                നീറും വൈരമഹാനലൻ മനസി വ-
                                        ന്നെന്നും ജ്വലിച്ചൂർദ്ധ്വമായ് 
                                കേറുന്നുണ്ടൊരു കാലമിക്കുലടയെ
                                        ക്കത്തിക്കരിച്ചീടുമേ.                                                     ൭

രാജാവ്--(വിചാരം)പന്തീരാണ്ടായിട്ടുകൂടി ഈ ഭദ്രകാളിയുടെ വാക്ക് ഇങ്ങിനെതന്നെ യിരിക്കുന്നുവല്ലൊ.

ശർമ്മിഷ്ഠ--ഇങ്ങിനെ തിരുമനസ്സിൽ തോന്നുന്നതു സങ്കടമാണ്.

            എന്നും തൃപ്പദസേവചെയ്തുസവിധേവാഴുംപരാധീനയാ-
            ണെന്നുള്ളോരനുകമ്പ ലേശമിവളിൽ കൂടാതെ കൂടും രുഷാ 
            അന്നുണ്ടായൊരനീതിയോതിവിടുന്നാഹന്തകോപാന്ധയാ
            യിന്നും ഹന്ത!വെറുപ്പുകാട്ടുകിലിവൾക്കാരാണൊരാലംബനം,

രാജാവ്--(വിചാരം)ഇതുകാണ്മാൻ സംഗതിയായല്ലൊ.

            കേമത്തിലിക്കുടിലമാനസ രാജ്ഞിയായും,
            പ്രേമപ്രകർഷനിധി മൽപ്രിയ ദാസിയായും,
            ഈമട്ടിലെന്നുമിതുമാതിരി കണ്ടിരിപ്പാ-
            നീ മണ്ടയിൽക്കമലയോനി വരച്ചുവല്ലോ.                                                     ൯

ദേവയാനി--ചേട്ടേ! അന്നു കണ്ടൻകിണററിൽ മറിച്ചപ്പോൾ നിന്റെ ഈവിനയം എവിടെയായിരുന്നു?

വിദൂഷകൻ-അന്ന് അച്ഛന്റെകൂടെ ചതുർവിധ ഭോജനം കഴിച്ചു സുഖമായി ലാത്തുന്നകാലമല്ലേ? അതിനാൽ മദം വർദ്ധിച്ചായിരിക്കും. . .





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രമ എൽ എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/42&oldid=172378" എന്ന താളിൽനിന്ന് ശേഖരിച്ചത്