താൾ:Yayathi charitham 1914.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦ യയാതിചരിതം


കഞ്ചുകി-- അതു സമയോചിതമായി--പിന്നെ?

സുമതി--(കരഞ്ഞുകൊണ്ട്) പിന്നെത്തെ കഥയെന്താണ് പറയേണ്ടത്? ആ ദുഷ്ട ചെന്ന് അവളുടെ അച്ഛനോടു സങ്കടം പറഞ്ഞപ്പോൾ ആയാൾ കോപിച്ചു. തമ്പുരാനെ ശപിക്കാ നൊരുങ്ങിയസമയം അവിടുന്നു വളരെ അവിധപറഞ്ഞതിനാൽ അവളുടെ ആവശ്യപ്രകാരം തമ്പുരാട്ടിയും ഞങ്ങളെല്ലാവരും അവളുടെ ദാസിമാരായിതീർന്നിരിക്കുന്നു

കഞ്ചുകി--അയ്യയ്യോ! വലിയ കഷ്ടം! കേൾക്കാൻ വയ്യ. എങ്ങിനെയാണീശ്വരാ! ഇനി കുട്ടിത്തമ്പുരാട്ടി കഴിഞ്ഞു കൂടുക. ഇതിനെല്ലാം അവൾ പകരം ചോദിക്കില്ലേ? ഇങ്ങിനെയൊരു കഷ്ടകാലം വന്നല്ലോ. ആ അശ്രീകരത്തിനെ കിണറ്റിൽ നിന്നു ആരാണ് കയറ്റിവിട്ടത്?

സുമതി--യയാതിമഹാരാജാവു നായാട്ടിനു പൊയിവരുന്ന സമയം നിലവിളി കേൾക്കുകയും അവിടെയെത്തി കരയ്ക്കാക്കി കൊടുക്കുകയും ചെയ്തതായി കേട്ടു.

കഞ്ചുകി-- ആ രാജാവിനെത്തന്നെയായിരുന്നുവല്ലോ തമ്പുരാട്ടിക്കും ആഗ്രഹം. ആദ്ദേഹം വലിയ യോഗ്യനുമായിരുന്നു. എന്തുചെയ്യാം? ഇനി അതൊന്നും സാധിക്കുമെന്നു തോന്നുന്നില്ല.

സുമതി-- അദ്ദേഹം നല്ല സ്ഥിരതയുള്ള ആളാകയാൽ കുട്ടിത്തമ്പുരാട്ടിയിൽ പെട്ടിട്ടുള്ള അനുരാഗത്തെ ഒരിക്കലും മറന്നുകളയുകയില്ല. എന്നല്ല, വല്ലവഴിയും എടുത്തു ഗുണമാക്കുകയും ചെയ്യും.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/27&oldid=172361" എന്ന താളിൽനിന്ന് ശേഖരിച്ചത്