താൾ:Yayathi charitham 1914.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാമങ്കം ൧൯


      എന്നാലുമെന്റെ ജനകൻ പതിവായ് തരുന്ന
      മുന്നാഴി തിന്നു മരുവും കഥ നീ മറന്നോ?         ൪

എന്നു പറഞ്ഞതു കേട്ടപ്പോൾ അവളും കോപാക്രാന്തയായി ഇങ്ങനെ പറഞ്ഞു.

      "എന്താതനോൎക്കുക തപോമയഹവ്യവാഹനൻ;
      നിതന്തനായവനുണങ്ങിയ പുല്ലുതന്നെ;
      എന്താണു ചൊൽവതൃഷിവല്ലഭനെങ്ങു? ദേവ-
      സന്താപകാരി ശഠനെങ്ങു കഠോരബുദ്ധേ!"          ൫

എന്തിനു പറയുന്നു. അവളുടെ ക്രൂരവാക്കുകൾ കേട്ടു സഹിച്ചുകൂടാതയിട്ട് ഇങ്ങിനെയാണ് അരുളിചെയ്തത്.

      "ഇക്കാണും ലോകമെല്ലാം പരിചൊടു പരിപാ-
                        ലിച്ചു മുക്കണ്ണനെത്ത-
       ന്നുൾക്കാമ്പിൽച്ചേൎത്തുകൊണ്ടങ്ങിനെ മരുവിടുമെൻ
                        താതനിൽ ജാതഗർവ്വം
       ധിക്കാരം ചെയ്തിടുന്നോ? ധരണിയിലലയും
                        തെണ്ടിവൎഗ്ഗങ്ങളേവം
       വക്കാണത്തിനു വന്നാൽ വലിയവരതു കേ--
                        ട്ടെത്രമാത്രം സഹിക്കും?
             "ഒറ്റക്കണ്ണൻ മുനിയുടെ
             ചെറ്റപ്പെണ്ണിൻ ശകാരമതികഠിനം
             കേട്ടതു മതിമതിയിവളേ-
             പ്പൊട്ടകിണറിന്നകത്തു കൊണ്ടുവിടിൻ"               ൬

.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/26&oldid=172360" എന്ന താളിൽനിന്ന് ശേഖരിച്ചത്