എട്ടാം സർഗ്ഗം 79
യാമുനതീരസ്ഥരാം മുനികൾക്കുടൻ
സുചിരമതികഠിനതപതപ്തരാം ലോകർക്കു
ജീവനദം വനദധ്വാനമെന്നപോൽ.
അഥ വിവിധബഹുമതിയൊടവനെയവർ സൽകരി-
ച്ചന്നു രാവങ്ങു വസിപ്പിച്ചിതാദരാൽ
ദിതിജനുടെ കടുത പരമോരോന്നുമോതിനാ-
രത്താപസർ താപസംഹാരിസന്നിധൌ
ഉഷസി പുനരധികശുഭകമ്മർങ്ങൾ ചെയ്തവ-
രേകും ജയാശിസ്സു പിൻതുണയായുടൻ
നൃപനനലസദൃശരുചി പോയിതു ദൈത്യനെ-
ക്കൊൽവാനവൻ വാനവന്മാർ പുകൾത്തുവോൻ.
ദൃഢകവചനിഹിതവരശസ്ത്രങ്ങളിൽ ബാല-
സൂര്യാഭ തട്ടി ദ്വിഗുണദ്യുതിയൊടും
മഹിതതരഹയമതിൽ മഹാത്മാ ഗമിച്ചു കൺ-
ചിന്നുമാറന്നു മാറാതവർ പാർക്കവേ.
മധുനഗരസവിധഭുവി ചെന്നുടനദുഷ്ട-
ദൈത്യൻ പുറത്തു ഗമിച്ചതറിഞ്ഞവൻ
സപദി പുരവരവിപുലഗോപുരം പ്രാപിച്ചി-
തർക്കോപമൻ കോപമന്ദീകൃതാഹിതൻ.
കുലചിലയൊടരചനുരുതേജസാ ഗോപുര-
ദ്വാരമാരാൽ തടഞ്ഞങ്ഹു നിൽക്കും വിധൌ
അസുരഭടരഖിലമതിഭീതി പൂണ്ടൊന്നിനു-
മാകാതെ ചാകാതെചത്തമട്ടായഫോ.
നൃപനുടയഭടരുമതിവേഗേന തൽപുര-
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |