ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
80
സീമനി നാലുപാടും ചെന്നണഞ്ഞുടൻ
ദ്വിജകുലപതി ലവണനെത്തും മഹാപഥ -
പ്രാന്തമേകാന്തമേ കാത്തു നിന്നീടിനാർ.
രഘുനൃവരഭടരവരൊരോതരം വ്യൂഹങ്ങൾ
ഗൂഢമായങ്ങുറപ്പിച്ചു ചുറ്റും വിധൌ
മൃഗപതികളൊളിവിനൊടു സഞ്ചരിക്കും കൊടും -
കാടുമന്നാടുമന്നന്യൂനമായ് തുലോം. 172
ദണ്ഡകം
ഒട്ടങ്ങു ചെന്നളവു പെട്ടെന്നു കേട്ടിതൊരു
ധൃഷ്ടാട്ടഹാസമതിഘോരം, ദുഷ്ടജനപരവശത
വിട്ടകലുമാറധികപുഷ്ടിയൊടടുത്തിതതു പാരം.
ജ്യാഘോഷമപ്പൊഴുതമോഘപ്രതാപി നൃപ -
നാഹോ മുഴക്കി ബഹുഭീമം, ശ്ലാഘയൊടു സപദി വര -
വാഹനിരയേറിയമരൌഘവുമണഞ്ഞു ദിവി കാമം,
അമ്പോ കടുത്തപുക ജൃംഭിച്ച മട്ടുടനെ
മുമ്പിൽ തെളിഞ്ഞിതൊരുരൂപം, സംഭ്രമിതസത്വമുരു -
ദൃംഭമൊടു പായുമൊരു വമ്പുടയ ജംഗമധരാഭം.
ചെമ്പിച്ച കേശമിടകൊമ്പിച്ച മീശ കനൽ
ചാമ്പുന്നകണ്ണുകൾ കഠോരം, കമ്പിതദിഗന്തമല -
റുമ്പൊളതുകാട്ടി ശശിഡിംഭസമദംഷ്ട്രകൾ കരാളം.
___________
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |