ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
44 ഉത്തരരാമചരിതം. വന്ദിച്ചു നിൽക്കുന്നവരോടിരിക്കുവി- നെന്നു സഗൽഗടം ചൊന്നാൻ നരേന്ദ്രനും. എന്തുവാനാര്യൻ വികാരമൈർന്നീടുവാൻ ബന്ധമെന്നോർത്തു പിടയ്ക്കും മനസ്സൊടും ധീരരായോരവർ മൂവരും രാഘവ- വീരനെ വന്ദിച്ചുകൊണ്ടിരുന്നാർ തദാ. സോദരന്മാരെ നോക്കിപ്പരിഖിന്നനാം മേദിനീനാഥൻ പറഞ്ഞീടിനാനിടം കേൾപ്പിൻ ദയയോടിതു നിങ്ങളേവരും മൽപരരായ് മറുത്തൊന്നുമോതായുവിൻ വായ്പെഴും സൂര്യവംശത്തിങ്കലെന്മൂല- മല്പേതരമാം കളങ്കം ഭവിച്ചുതേ. പൂതമാകും സദാചാരസ്ഥിതിയിങ്ക- ലേതുമേ തെററാത്തൊരെന്നെക്കുറിച്ചഹോ സീതാവിഷയേ പുരത്തിലും നാട്ടിലു- മോതുന്ന വൃത്താന്തമേററം കഠോരമാം. 180 വൈദേഹിതന്നുടെ ചാരിത്രമാഹാത്മ്യ- മേതും തിരിയാത്ത മൂഢരാം മാനുഷർ പാടേ പരത്തുന്ന ദുഷ്ക്കീർത്തിയാലതി- ബീഭത്സയായ് മയി വീഴുന്നു സാധ്വിയീൾ. നിർദ്ദുഷ്ടയായണസ്സതിയെന്നതു നല്ല
നിശ്ചമുണ്ടെനിക്കെന്തു ചെയ്യാവതും ശുദ്ധനാം ചന്ദ്രനിലുള്ല ഉച്ഛാതയെ-- ദുഷ്ടമാമങ്കമാക്കുന്നു മൂഢോക്തികൾ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |