ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അഞ്ചാംസർഗ്ഗം. 43
ഇന്നു വന്നു തവ രാമനെ സ്നേഹിച്ചു-
പോന്നതിന്നുള്ള ഫലം പതിദേവതേ.
ഹന്ത ശോകത്തിനായ് അന്നെയല്ലോ ജീവ-
ബന്ധമീരാമദേഹേ നിലനില്പതും
എന്തരുതാത്തതെനിക്കേനമോരോന്നു
ചിന്ത വിഷാദേന ചിന്തിച്ചനന്തരം
തന്നുടെ സോദരന്മാരെ വരുത്തുവാ-
നുന്നതാത്മാ നിയോഗിച്ചയച്ചീടിനാൻ,
ത്രേതാഗ്നിതുല്യരായോരക്കുമാരരും
മേദിനീപാലനിയോഗമറിഞ്ഞുടൻ
എത്രയും വേഗാൽ പുറപ്പെട്ടു വന്നഥ
ഹസ്കങ്ങൾ കുപ്പിത്തൊളുതു നോക്കും വിധൊ
ഗ്രസ്തമാം ചന്ദ്രബിംബം പോലെയും പര-
മസ്കംഗതസൂർയ്യമണ്ഡലം പോലെയും
രക്തമായ് ചൈതന്യമേറ്റം ക്ഷയിച്ചങ്ങു
പൃഥ്വീശ്വരാനനം മ്ലാനമായ്ക്കണ്ടുതേ.
നിശ്വാസവേഗാലധരം വരണ്ടതും
നിശ്ശേഷഗാത്രവും പാരം വിയർത്തതും
ഇറ്റിറ്റുധാരയായശ്രു വീഴുന്നതും
തെറ്റന്നു കണ്ടവരാർത്തരായാർ തുലോം.
അംഭോധിഗംഭീരനാം രാമദേവനിൽ
മുമ്പൊരു നാളുമേ കാണാത്ത വൈകൃതം
സംഭവിച്ചുള്ളതു കണ്ടനേരത്തവർ
കമ്പിതമാനസന്മാരായ് നടുങ്ങിനാർ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |