അഞ്ചാം സർഗ്ഗം
ലക്ഷ്മണ നീയും സുരവർഗ്ഗവും കണ്ടു
നിൽക്കെയല്ലോ സീത ചാടിയതഗ്നിയിൽ.
മൈഥിലി നിർദോഷയാണെന്നു പാവക-
നോതിനാൻ മാരുതദേവനു മോതിനാൻ
ജ്ഞാനമേറും മുനിവൃന്ദവും ചൊല്ലിനാർ
ജാനകി നിർദ്ദോഷയാണെന്നുടനുടൻ.
ഏവം പരിശുദ്ധ ചാരിത്രയാകിയ
ദേവിയല്ലോ യജ്ഞഭൂജാത ജാനകി.
അർക്കവംശത്തിലന്യായമായീവിധം
ദുഷ്‌കീർത്തിവന്നതിങ്ങെത്രയും ദുസ്സഹം
വെള്ളത്തിൽ വീണ തൈലം പോൽ പരക്കുമീ-
വല്ലാത്ത ലോകാപവാദത്തെ നീക്കുവാൻ
സന്തതിലാഭമടുത്തുത്തതു മോർക്കാതെ
സന്ത്യജിക്കുന്നുണ്ട സീതെയെയിപ്പൊഴേ
ആയതിന്നാരെങ്കിലും മറുത്തോതുകി-
ലായവനെന്നുടെ വൈരിയാം നിർണ്ണയം.
ഞാനിദ്ദുരപവാദം ശമിപ്പിക്കുവാൻ
പ്രണനെയും നിങ്ങളെയും സമസ്തവും
മാനസേ ചിന്തയെന്യെ കളഞ്ഞീടുവൻ
ജാനകിയെപ്പിന്നെയെന്തു ചൊല്ലേണമോ.
നക്തംചരേന്ദ്രനെക്കാൽവതിന്നത്രയും
യത്‌നിച്ചതോ പകപോക്കുവാൻ തന്നെഞാൻ
രക്തേച്ഛകൊണ്ടല്ല ചെന്നു ചവിട്ടിയാൽ
കുത്തും രുഷാ കുടിക്കുന്നതും പന്നഗം.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jaimoen എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |