താൾ:Subadrarjjanam 1901.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സുഭദ്രാൎജ്ജുനം

കരുതികിലതുവിട്ടീഭദ്രയിൽപ്രേമമേവം

ദ്രുപതകൃപസുതയ്ക്കിന്നുള്ളതത്യന്തചിത്രം !

ഇതു വളരെ ദുല്ലഭം തന്നെ . ഇനി സുഭദ്രയ്ക്ക ഒരു സുഖക്കേടിന്നും കാരണമില്ല . ഇവരെല്ലാവരും അവളെ പുത്രിയെപ്പോലെ ലാളിയ്ക്കും നിശ്ചയം. [സന്തോഷത്തോടെ, ധൎമ്മപുത്രരോട പ്രകാശം]

ധൎമ്മജതവമഹാത്മ്യം

നനുവളൎത്തുന്നതീകുലത്തിങ്കൽ

ധൎമ്മപുത്രര. [വിനയത്തോടെ]

ഇന്നുഭവൽകൃപയല്ലാ

തൊന്നുമെനിയ്ക്കില്ലാൽക്കുലത്തിന്നും.

[കൃഷ്ണൻ സ്വകാൎയ്യമായിട്ട അൎജ്ജുനനോട]

സഖേ ! ഭവാനിനിയും അധോമുഖനായിട്ട മൌനത്തെ അവലംബിച്ചി രിയ്ക്കുന്നതെന്താണ ? ജ്യേഷ്ഠൻറെ ഹിതവചനങ്ങൾ കേൾക്കുന്നില്ലെ?

അൎജ്ജുനൻ [ലജ്ജയെ വിട്ട അല്പം തല ഉയൎത്തി ഇരിയ്ക്കുന്നു]

ബലഭദ്രര. [ധൎമ്മപുത്രരോട]

ഞങ്ങൾ അൎജ്ജുനന്ന സ്ത്രീധനം കൊടുക്കുവാനായി വിചാരിയ്ക്കുന്നു .

ധൎമ്മപുത്രര.

യഥേഷ്ടം ചെയ്യാം.

ബലഭദ്രര. [അൎജ്ജുനനോട]

എന്നാൽ കൊടുക്കയല്ലേ

ബലഭദ്രര. [അൎജ്ജുനനോട]

സ്ത്രീധനമിന്നുതരുന്നേൻ

സാധുമതേ ! സ്വീകരിക്കകുതുകേന

ആധിവെടിഞ്ഞിഹസുചിരം

മാധവിയോടുസുഖേനവാഴ്കഭവാൻ.

[കൊടുക്കുന്നു]




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/95&oldid=171534" എന്ന താളിൽനിന്ന് ശേഖരിച്ചത്