താൾ:Subadrarjjanam 1901.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അഞ്ചാമങ്കം
ബലഭദ്രർ.

[ആത്മഗതം]

കഷ്ടം! കഷ്ടം! അന്നു കൃഷ്ണൻ പറഞ്ഞതിനെ ധിക്കരിക്കയാൽ വന്ന ആപത്താണിത്.

[പ്രകാശം]

അവനാരാണ്‌? ശേഷവും പറയൂ.
വിക്രമൻ.


യതിയായ് വാസവതനയൻ
മതിമുഖിയെകട്ടുകൊണ്ടുപോകുമ്പോൾ
ചതിവുധരിച്ചുതടുത്താ
രതിപരുഷം ഞങ്ങളാശ്രമം വിഫലം.
ബലഭദ്രർ.


ആര്‌! അൎജ്ജുനനൊ!
വിക്രമൻ.


ഈ ശരം നോക്കിയാൽ സംശയം തീരും.

[ശരം കയ്യിൽ കൊടുക്കുന്നു.]

അപ്പോൾ കൃഷ്ണോൎദ്ധവന്മാർ പ്രവേശിച്ച്
യഥായോഗ്യം ബലഭദ്രരെ ഉപചാരം ചെയ്ത് ഇരിയ്ക്കുന്നു]
ബലഭദ്രർ.
[ശരം വാങ്ങി നോക്കീട്ട് ക്രോധത്തോടെ, കൃഷ്ണനോട്]
കേട്ടീടേണം വിശേഷം യതിയുടെ വടിവായ്
ദുഷ്ടനാം ഫൽഗുനൻ താൻ
കഷ്ടം നമ്മെച്ചതിച്ചെൻഭഗിനിയെരഭസംവ്യാ
ജമായ്ക്കൊണ്ടുപോയാൻ
ഒട്ടല്ലോൎത്താൽ നമുക്കിന്നവമതിയതിനാ
ലിഷ്ടനെന്നുള്ളഭാവം
പെട്ടെന്നിപ്പോൾ വെടിഞ്ഞീയധമനുടെമദം
പോക്കണം ശങ്കയെന്ന്യേ.
കൃഷ്ണൻ.
[ആത്മഗതം]
അൎജ്ജുനൻ സുഭദ്രയെ വ്യാജമായിട്ടല്ല കൊണ്ടുപോയത്.

വേണ്ടവിധം തന്നെയാണ്‌.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/82&oldid=171520" എന്ന താളിൽനിന്ന് ശേഖരിച്ചത്