താൾ:Subadrarjjanam 1901.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൮ സുഭദ്രാർജ്ജതുനം

                                          വേത്രവതി.
            ഒന്നുണർത്തിപ്പാനുണ്ട.
                                       ബലഭദ്രര.
            കേൾക്കട്ടെ.
                                     വേത്രവതി.
        ദ്വാരകാപുരത്തിൽ നിന്ന വിക്രമൻ വന്ന സമയം കാത്തു

നിൽക്കുന്നുണ്ടു.

                               ബലഭദ്രര.                     [ആത്മഗതം]
     നന്നായി. വേഗത്തിൽ സൂക്ഷമം അറിയാറായല്ലൊ.
                                                                  [പ്രകാശം]
      വരുവാൻ  പറയു.
                               വേത്രവതി.
      കല്പനപോലെ.                                            [പോയി]
                 [അനന്തരം വിക്രമൻ പ്രവേശിച്ച
                   ബലഭദ്രരെ നമസ്കരിക്കുന്നു.]
                                  ബലഭദ്രര.
      നീയിപ്പോളെന്തിനാണ  വന്നക !    ദ്വാരകയിൽ  വല്ല   വി
ശേക്ഷവുമുണ്ടൊ !
                                   വിക്രമൻ.
    ഉണ്ട.
                                   ബലഭദ്രര.
    എന്നാൽ പറയൂ.
                                  വിക്രമൻ.
     അവിടെയുണ്ടായിരുന്ന കപടസന്യാസി കന്യകയെ കളവു

ചെയ്തു കൊണ്ടു പോയി.

                                ബലഭദ്രര.            [പരിഭ്രമത്തോടെ]
      എന്ത ! ഒന്നുകൂടി പറയു.
                                 വിക്രമൻ.
        കന്യകയെ ഇന്നലെ രാത്രിയിൽ തന്നെ ആ ഭിക്ഷ കട്ടുകൊണ്ടുപോയി.
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/81&oldid=171519" എന്ന താളിൽനിന്ന് ശേഖരിച്ചത്