ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬൮ സുഭദ്രാർജ്ജതുനം
വേത്രവതി.
ഒന്നുണർത്തിപ്പാനുണ്ട.
ബലഭദ്രര.
കേൾക്കട്ടെ.
വേത്രവതി.
ദ്വാരകാപുരത്തിൽ നിന്ന വിക്രമൻ വന്ന സമയം കാത്തു
നിൽക്കുന്നുണ്ടു.
ബലഭദ്രര. [ആത്മഗതം]
നന്നായി. വേഗത്തിൽ സൂക്ഷമം അറിയാറായല്ലൊ.
[പ്രകാശം]
വരുവാൻ പറയു.
വേത്രവതി.
കല്പനപോലെ. [പോയി]
[അനന്തരം വിക്രമൻ പ്രവേശിച്ച
ബലഭദ്രരെ നമസ്കരിക്കുന്നു.]
ബലഭദ്രര.
നീയിപ്പോളെന്തിനാണ വന്നക ! ദ്വാരകയിൽ വല്ല വി
ശേക്ഷവുമുണ്ടൊ !
വിക്രമൻ.
ഉണ്ട.
ബലഭദ്രര.
എന്നാൽ പറയൂ.
വിക്രമൻ.
അവിടെയുണ്ടായിരുന്ന കപടസന്യാസി കന്യകയെ കളവു
ചെയ്തു കൊണ്ടു പോയി.
ബലഭദ്രര. [പരിഭ്രമത്തോടെ]
എന്ത ! ഒന്നുകൂടി പറയു.
വിക്രമൻ.
കന്യകയെ ഇന്നലെ രാത്രിയിൽ തന്നെ ആ ഭിക്ഷ കട്ടുകൊണ്ടുപോയി.