താൾ:Subadrarjjanam 1901.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
നാലാമങ്കം.
കൃഷ്ണൻ. [ആത്മഗതം]
ജ്യേഷ്ഠന്റെ ശുദ്ധത നോക്കൂ.
[പ്രകാശം]
ഇവിടെ നോം പറയേണ്ടതൊന്നുമില്ല. വേണ്ടതുപോലെ അദ്ദേഹം തന്നെ പ്രവൃത്തിപ്പിച്ചുകൊള്ളും.
ബലഭദ്രർ.
ഞങ്ങൾ പോകുന്നു. ഉൽസവം കഴിഞ്ഞ വേഗത്തിൽ വന്നോളാം.

[പോയി]

അൎജ്ജുനൻ.
ഉത്തമേതത്രനിന്നിപ്പോളത്രവന്നിട്ടുസത്വരം
നിസ്ത്രപമ്മമചോദ്യത്തിനുത്തരമ്നീകഥിക്കെടോ.
സുഭദ്ര.

[ലജ്ജയാൽ അധോമുഖിയായി നില്ക്കുന്നു.]

അൎജ്ജുനൻ.

[സുഭദ്രയെ നല്ലവണ്ണം നോക്കീട്ട്, ആത്മഗതം]

തനിച്ചുപുഷ്പാസ്ത്രനനംഗനെങ്കിലും
ജയിച്ചുലോകത്രയീസ്സുഭദ്രയാൽ
ലഭിച്ചതില്ലിങ്ങിവൾതന്നെയെങ്കിലോ
ഭവിച്ചുജന്മമ്മമനിഷ്ഫലം ദൃഢം.

[കണ്ണടച്ച്, ദുസ്സഹമായിരിയ്ക്കുന്ന മന്മഥതാപത്തോടെ സ്ഥിതിചെയ്യുന്നു]

സുഭദ്ര [നോക്കീട്ട്]
ഇദ്ദേഹം സമാധിയിലിരുന്നുവോ. എന്നാൽ സ്വേദജലത്താൽ ശരീരമിങ്ങനെ നനയുന്നതിന്‌ കാരണമെന്താകുന്നു.

[അടുത്തുചെന്ന് വിശറി എടുത്ത് വീശുന്നു.]





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/66&oldid=171502" എന്ന താളിൽനിന്ന് ശേഖരിച്ചത്