താൾ:Subadrarjjanam 1901.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സുഭദ്രാൎജ്ജുനം.
കലാവതി.
അങ്ങിനെതന്നെ. [പോയി]
സുഭദ്ര.
[അല്പം പിൻഭാഗത്തേയ്ക്കു മാറിനില്ക്കുന്നു]
ബലഭദ്രകൃഷ്ണന്മാർ.
[പ്രവേശിച്ച അൎജ്ജുനനെ നമസ്കരിയ്ക്കുന്നു.]
അൎജ്ജുനൻ.
നിങ്ങൾ വിജയികളായി ഭവിയ്ക്കട്ടെ! ഇപ്പോൾ വരുവാൻ വിശേഷിച്ചു വല്ലതുമുണ്ടോ?
ബലഭദ്രർ.
ഞങ്ങൾ അന്തൎദ്വീപത്തിങ്കൽ ഉൽസവത്തിന്നായി പുറപ്പെട്ടിരിയ്ക്കുന്നു. എന്നാൽ തൃപ്പാദപങ്കജം കണ്ടുവന്ദിച്ച് പോയാൽ കൊള്ളാമെന്നാണ്‌ താല്പ്പൎ‌യ്യം.
അൎജ്ജുനൻ.
സന്തോഷമായി. നിങ്ങൾക്ക് മേല്ക്കുമേൽ ശ്രേയസ്സ് ഭവിയ്ക്കും. സുഖമായി പോയിവരുവിൻ.
കൃഷ്ണൻ.
സുഭദ്ര ശിശുവാണ്‌. വേണ്ടതുപോലെ പറഞ്ഞുകൊണ്ടുനടക്കുവാനുള്ള ഭാരം അവിടത്തന്നെയാകുന്നു.
അൎജ്ജുനൻ [ആത്മഗതം]
ഈ വാക്ക് ഇദ്ദേഹം പറഞ്ഞതാകയാൽ സംശയത്തിന്നിടയായിത്തീൎന്നു.

[അല്പം മന്ദഹാസത്തോടെ പ്രകാശം]

അങ്ങിനെ തന്നെ.
ബലഭദ്രർ. [സുഭദ്രയെ നോക്കീട്ട്]
വൽസേ! നീ എല്ലാസമയവും ഇവിടെ ഉണ്ടായിരിയ്ക്കണം. ഈ യോഗീശ്വരന്ന് ഒരു ബുദ്ധിമുട്ടിന്നും ഇടവരുത്തരുത്.
സുഭദ്ര.
ജ്യേഷ്ഠന്റെ കല്പനപോലെ.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/65&oldid=171501" എന്ന താളിൽനിന്ന് ശേഖരിച്ചത്