താൾ:Subadrarjjanam 1901.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂന്നാമങ്കം

                                                                                 ൩൯
                                സുഭദ്ര                   [ഗൽഗദത്തോടെ]
       സഖിമാരെ! എന്തുകാൎ‌യ്യമായാലും എന്നോട വേഗത്തിൽ പറയുവിൻ.  പലതും ശങ്കിച്ച എന്റെ ഹൃദയം തകരുന്നു.
                               ദുൎവ്വിദഗ്ധൻ.
               ചോദിയ്ക്കിലുംകന്യകകാൎ‌യ്യമേറ്റവും
               മോദിച്ചുചൊല്ലുന്നതുമില്ലതോഴിമാർ
               വാദിപ്പതിന്നില്ലിതുനാഗകേതനൻ
               മോദിപ്പതിന്നുള്ളൊരുമൂലമായ്‌വരും.                   (൧൯)
                               സഖിമാർ.
      സഖി! വ്യസനിയ്ക്കുവാനൊന്നുമില്ല പറയാം.
                                                          [വളരെ പണിപ്പെട്ട്]
     ബലഭദ്രകൃഷ്ണന്മാർ ഭവതിയെദുൎ‌യ്യോധനന്ന കൊടുക്കുവാൻ നിശ്ചയിച്ചതായി കേട്ടു.
                              സുഭദ്ര                    [മൂൎഛിക്കുന്നു]
                              സഖിമാർ                [താപോദ്വേഗത്തോടെ]
      സഖി! ആശ്വസിയ്ക്കു ആശ്വസിയ്ക്കു !
                              ദുൎവ്വിദഗ്ധൻ           [സന്തോഷത്തോടെ]
      കന്യകയെ കൊടുക്കുവാൻ നിശ്ചയിച്ചുവൊ ! നന്നായി. അദ്ദേഹത്തിന്റെ മനോരഥം സഫലമാകുമല്ലൊ.
                                                          [ഈൎഷ്യയോടെ]
      അതിന്ന ഈ കുലടകൾ വ്യസനിക്കുന്നതെന്തിനാകുന്നു! സുഭദ്ര ദു:ഖിയ്ക്കുന്നത അൎജ്ജുനനിലുള്ള അഭിനിവേശംകൊണ്ടായിരിയ്ക്കാം. ഇവരുടെ വ്യസനഭാവം കണ്ടപ്പോൾ അവന്റെ കഥ കഴിഞ്ഞിരിയ്ക്കുമെന്ന ഞാൻ വിചാരിച്ചു. ഇല്ലെങ്കിലും വൈഷമ്യമില്ല. ബലഭദ്രസ്വാമി നിശ്ചയിച്ച കാൎ‌യ്യത്തിന്നു ഇളക്കം ഉണ്ടാകുമൊ !
                            സുഭദ്ര                      [അല്പം ആശ്വസിച്ചിട്ട]
       കഷ്ടം ! കഷ്ടം !
                 മോഹാവേശാലിവണ്ണംസതതമിഹതപി
                          യ്ക്കുന്നുഞാനെന്നതെന്നിൽ
                 സ്നേഹംപാരംപെരുക്കുന്നൊരുസഹജനുമി
                          ന്നുള്ളിലോൎക്കാതെതെല്ലും




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/52&oldid=171487" എന്ന താളിൽനിന്ന് ശേഖരിച്ചത്