താൾ:Subadrarjjanam 1901.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨ സുഭദ്രൎജ്ജതുനം

                                  ദുർവ്വിദഗ്ദ്ധൻ.
       അയ്യോകഷ്ടം ! ഇവളുടെ വ്യസനം കണ്ടിട്ടു എന്റെ ഹൃദ

യം പിളരുന്നു. ഇവളുടെ ജീവനാഥൻ വളരെ നിർദ്ദയനാണ നി ശ്ചയം. അല്ലെങ്കിൽ ഈ പ്രേമാധിക്യത്തെ അവർ അറിഞ്ഞി ട്ടില്ലെന്നും വരാം.

                                       സുഭദ്ര.     [അല്പം ആശ്വസിച്ചിട്ട
                                                        കാമദേവനെ ഉദ്ദേശിച്ച]
        പഞ്ചാസ്ത്രനല്ലഭഗവാൻകപടേനമലാകം
         വഞ്ചിപ്പതിന്നുപറയുന്നിതുനുനമേവം
         നെഞ്ചില്പോഴിപ്പതിനിവണ്ണമസംഖ്യബാണം
          പഞ്ചായുധന്നുവരുവാനവകാശമുണ്ടൊ !                    (൧൧)
           മനുഥനെന്നുപരക്കെ
            സമ്മതമാകുന്നമൂലമിതുകാലം
            തന്മഥനത്തിനെതൃത്താൽ
           നന്മയിലൊരുപേരുകൂടിവരുമെല്ലൊ.                       (൧൨)
           അതിനാൽ ആ വീരപുരുഷനോടെതൃക്കുവാനും  അബലയാ

യ എന്റെ പ്രണങ്ങയളെ പ്രിയദർശനംവരെ എങ്കിലും അപഹ രിയ്ക്കാതിരിയ്ക്കാനും ഞാൻ വന്ദിയ്ക്കുന്നു.

                                                 [വിവശതഭാവിച്ചിട്ടു]
     ആ  !  ഹാ ! കസുമായുധന്ന ആശ്രിതന്മാരിൽ പോലും  വാ

ത്സല്യമില്ലല്ലൊ.

    പേമഴപോൽശരമിപ്പോ
    ളാമയമേറീടുമെന്റെതനുവിങ്കൽ
    സീമവെടിഞ്ഞുപൊരിഞ്ഞീ
    ക്കാമനഹോഹന്തമാംചതിയ്ക്കുന്നു.                                  (൧൩)
                                                               [എന്ന കരയുന്നു]
                                       സഖിമാർ.
    സഖി ! കരയരുതെ ! കരയരുതെ !  ആ മഹാപുരുഷനോടു

ചേരുവാൻ ദൈവം നിനക്കുടനെ സംഗതി വരുത്തും. കുറച്ച ക്ഷമിയ്ക്കുക.

"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/45&oldid=171479" എന്ന താളിൽനിന്ന് ശേഖരിച്ചത്