താൾ:Subadrarjjanam 1901.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സുഭദ്രാൎജ്ജുനം
ദുൎ‌യ്യോധനൻ. [ആത്മഗതം]
ഒ! അൎജ്ജുനവൃത്താന്തം അറിയുന്നതിന്നയി നിയോഗിച്ചിരുന്ന ചാരന്മാരിൽ ഒരാളായിരിക്കും അവൻ.
                                                                                 [പ്രകാശം]
എന്നാൽ വരുവാൻ പറയുക.
കഞ്ചുകി.
കല്പനപോലെ. [പോയി]
[അനന്തരം ഭിക്ഷുരൂപം ധരിച്ച ചാരൻ പ്രവേശിക്കുന്നു]
ചാരൻ. [നോക്കീട്ട്, ആതമഗതം]
മഹാരാജാവ് അംഗരാജാവോടും മാതുലനോടും കൂടിയാണല്ലോ ഇരിക്കുന്നത്. ഇപ്പോൾ ചെന്ന് ഈ വൎത്തമാനത്തെ എങ്ങിനെ അറിയിക്കും. പക്ഷെ അവർ മഹാരാജാവിന്റെ ചെവികൾ തന്നെയാണല്ലൊ. എങ്കിലും ചോദിയ്ക്കുന്നതിന്റെ അവസ്ഥപോലെ പറയാം.
ചാരൻ. [അടുത്തുചെന്ന്]
മഹാരാജാവ് ജയിയ്ക്കുന്നു.
ദുൎ‌യ്യോധനൻ.[സൂക്ഷിക്കുനോക്കീട്ട് മന്ദഹാസത്തോടുകൂടി, ആത്മഗതം]
താടിയും ജടയും കൃത്രിമം തന്നെ.
                                                                    [പ്രകാശം]
എവിടെ എല്ലാം പോയി? അൎജ്ജുനനേ കണ്ടുവോ?
ചാരൻ.
കണ്ടു.
ദുൎ‌യ്യോധനൻ.

അവൻ എവിടെ എത്തി. വിശേഷങ്ങൾ എല്ലാം കേൾക്കട്ടെ.

ചാരൻ.
സേതുസ്നാനം തുടങ്ങീട്ടനവധിസുകൃതം
ഹന്തസാധിച്ചു പാൎത്ഥൻ
സ്ഫീതാനന്ദം പ്രഭാസത്തിലുമധികമുദാ
മജ്ജനംചെയ്തുവേഗം





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/23&oldid=171455" എന്ന താളിൽനിന്ന് ശേഖരിച്ചത്