ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ആനന്ദരാമായണം
രാമന്റെ സമീപത്തേയ്ക്കു ചെന്നു . ആ അവസരത്തിൽ മണ്ഢോദരി രാവണനോടു നാഥാ ! അങ്ങു ഞാൻ പറയുന്നതുപോലെ പ്രവർത്തിച്ചാലും . സീതയെ രാമന്നു കൊണ്ടുപോയിക്കൊടുത്തു വിഭാഷണനെ രാജാവായി അഭിഷേകം ചെയ്തു എന്നോടുകൂടി കാട്ടിൽ പോയി ചെയ്കാണ് അങ്ങു ചെയ്യേണ്ടത് എന്നു പറഞ്ഞു . മണ്ഢോദരിയുടെ ഈ വാക്കുകേട്ടു രാവണൻ പ്രിയേ ! രാമൻ മഹാവിഷ്ണുവും, സീത ലക്ഷീദേവിയുമാണെന്ന് എനിക്കറിവുണ്ട് . ഞാൻ പണ്ടു സീതയെ അപഹരിച്ചതുതന്നെ രാമന്റെ കൈകൊണ്ടു മരണം വരുവാനായിട്ടാണ് . രാമന്റെ കൈകൊണ്ടു ദേഹം വെടിഞ്ഞാൽ ഞാൻ പരമപദത്തെ പ്രാപിക്കും . ഞാൻ മരിച്ചു പോയാൽ നീ ശേഷക്രിയകൾ ചെയ്തു തീയിൽ ചാടി ദേഹത്യാഗം ചെയ്യണം . എന്നാൽ എന്നോടു ചേർന്നു നിനക്കും ആപരമപദം പ്രാപിക്കാം എന്നു പറഞ്ഞു . പിന്നെ രാവണൻ തേരിൽ കയറി ത്വരയോടുകൂടി യുദ്ധത്തിനു പോയി . രാജാധാനിയിൽ നിന്നു പുറത്തു പുറപ്പെട്ടപ്പോഴേയ്ക്കു തന്നെ മുമ്പിൽ മൊട്ടതലയനായ ഒരുവനെ കണ്ടു . ചിത്രമായ കിരീടം ശിരസ്സിൽനിന്നു വീഴുകയും ചെയ്തു . ഈ ദുശ്ശകുനങ്ങളെ ക്കൊണ്ട് ഉള്ളിൽ വലിയ കിടുകിടുപ്പോടുകൂടിയാണു രാവണൻ യുദ്ധഭൂമിയിൽ ചെന്നത് . പിന്നെ മൂർച്ചയുള്ള ശരങ്ങളെക്കൊണ്ടു വർഷം തുടങ്ങി . ഭയകമ്പിതനായ രാവണൻ മായകൊണ്ട് ഒരു കൃത്രിമസീതയെ ഉണ്ടാക്കി വാനരന്മാർ കാണിച്ചതുപോലെതന്നെ തന്റെ തേരിൽവെച്ചു ദിവ്യമായ വാൾ കൊണ്ട് അവളെ വെട്ടിക്കൊന്നു. അതു കണ്ടു വാനരന്മാർ ഹാ! ഹാ! എന്നു നിലവിളിച്ചുകൊണ്ടു രാമനോടുവിവരം പറയുവാനായി പോയി . അതിനിടയിൽ ബ്രഹ്മാവു പ്രത്യക്ഷനായി രാമാദികളോടു രാവണൻ വധിച്ചതു കൃത്രിമസീതയാണ് . അതുകണ്ടു ദു;ഖിക്കണ്ട എന്നു പറഞ്ഞ് അന്ദർദ്ധാനം ചെയ്തു . അതുകേട്ടു സമാധാനിച്ചു വാനരന്മാരും ശ്രീരാമാദികളും യുദ്ധത്തിന്നായി ചെന്നു . അപ്പോഴേയ്ക്ക് ഇന്ദ്രസാരഥിയായ മാതലി ഇന്ദ്രന്റെ കല്പനപ്രകാരം ശാസ്ത്രങ്ങ
page-13
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.