താൾ:Sarada.djvu/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അഞ്ചാം അദ്ധ്യായം


പുതിയ മഠത്തിൽ രാമൻമേനോനും മറ്റും എത്തിയ ക്ഷണം ഭക്ഷണത്തിന്റെ കാർയ്യത്തെപ്പറ്റി ഒരു പുതിയ ഏർപ്പാട് ചെയ്തു. വടക്കെ ഇന്ത്യയിൽ അധികകാലം താമസിക്കുന്ന കാലത്തു ഇവരുടെ ആഹാരം പലപ്പോഴും ഗോതമ്പുറൊട്ടിയായിരുന്നു. ശാരദയ്ക്കു സാധാരണ അഭിരുചി അന്നത്തിൽ അല്ലാ. ഈ വിധം ആഹാരത്തിലായിരുന്നു. തൽക്കാലം ഈ വിധം ആഹാരം ആക്കണമെന്നുള്ള ശങ്കരന്റെ അഭിപ്രായം രാമൻമേനോൻ സമ്മതിച്ചു. ഈ റൊട്ടി ശങ്കരൻ തന്നെ ഉണ്ടാക്കുവാൻ നിശ്ചയിച്ചു. ശങ്കരൻ അദ്ധ്വാനിക്കേണ്ടാ എന്നു രാമൻമേനോൻ പറഞ്ഞതിനു വളരെയെല്ലാം സമാധാനങ്ങൾ പറഞ്ഞ് ഒടുവിൽ രാമൻമേനോന്റെ സമ്മതം വാങ്ങി ഭക്ഷണം ശങ്കരൻ ഉണ്ടാക്കുവാൻ തുടങ്ങി. പിറ്റെ ദിവസം ഉച്ചയാവുമ്പോഴേക്ക് വൈത്തിപ്പട്ടരും കുടുംബാംഗങ്ങളും എത്തി; രാമൻമേനോനും ശാരദയ്ക്കും ഭക്ഷണം ശങ്കരൻ ഉണ്ടാക്കിയ ഗോതമ്പു റൊട്ടിയായിരുന്നു എന്നു വൈത്തിപ്പട്ടർ കേട്ട് ഒന്നു ഭ്രമിച്ചു. അപ്പോൾ ഒന്നും പറഞ്ഞില്ല. വൈകുന്നേരത്തെ ഭക്ഷണം രാവിലത്തെ പ്രകാരമാണ് ഉണ്ടാക്കുന്നത് എന്ന് അറിഞ്ഞ് വൈത്തിപ്പട്ടർ ശങ്കരനോട് അതിനെപ്പറ്റി ചോദിച്ചു.

വൈ :- എന്താണ് ശങ്കരമേനോന് വെപ്പും വശമുണ്ടോ. ഗോതമ്പുറൊട്ടി എന്റെ അമ്യാർ നല്ലവണ്ണം ഉണ്ടാക്കും. പൊടി അങ്ങട്ടു കൊടുത്താൽ മതിയല്ലോ.

ശ :- ഇത് ഞാൻ തന്നെ ഉണ്ടാക്കി നോക്കട്ടെ. വടക്ക് രാജ്യം വിട്ടശേഷം ഞാൻ ഈ വക പ്രവൃത്തിയിൽ പരിശ്രമിക്കാറില്ല. റൊട്ടി മുമ്പ് ഉണ്ടാക്കാൻ പഠിച്ചിരുന്നത് മറന്നു പോവാറായിരിക്കുന്നു. അതുകൊണ്ട് ഞാൻ തന്നെയാണ് എനി ഞങ്ങൾക്കു കുറെ ദിവസങ്ങളിൽ ഭക്ഷണം ഉണ്ടാക്കുവാൻ നിശ്ചയിച്ചത്. പഠിച്ച വിദ്യ മറന്നു കളയരുതല്ലോ.

ആകപ്പാടെ വൈത്തിപ്പട്ടർക്ക് വലിയ കുണ്ഠിതമായിത്തീർന്നു.

പുതിയ മഠത്തിലേക്കു പോയതുമുതൽ രാമൻമേനോൻ അവിടെ നിന്ന് എപ്പോൾ പുറപ്പെടാൻ സാധിക്കുമെന്നുള്ള ആലോചനയിൽ ആയിരുന്നു. സാധു നമ്പൂതിരി പറഞ്ഞ പ്രകാരം ഉദയന്തളിയിൽ നിന്ന് ആൾ വരുന്നുണ്ടെങ്കിൽ അവർ വന്നിട്ടു പുറപ്പെടുന്നത് വളരെ ഭംഗിയായിരിക്കും. അതുകൊണ്ട് രണ്ടുദിവസങങൾ ഇതിനായി കാത്തിരിക്കുകതന്നെ എന്നു ഉറച്ചു.

വൈത്തിപ്പട്ടർക്ക് ആകപ്പാടെ ദ്രവ്യത്തിലുള്ള മോഹവും അതു സാധിപ്പാനുള്ള പ്രയാസവും രാമൻമേനോന്റെ ഉദ്ദ്യേശങ്ങളെ തനിക്കു അറിയുവാൻ കഴിയാത്ത അവസ്ഥയും നിമിത്തം ബുദ്ധിക്കു വലിയ പരിഭ്രമവും ചാപല്യതയും ഉണ്ടായി. എന്താണ് രാമൻമേനോൻ ഭാവിച്ചിരിക്കുന്നത് എന്ന് ഒന്നറിയേണമെന്നുള്ള അത്യാഗ്രഹം കലശലായിത്തീർന്നു. ഒടുവിൽ ഈ ആഗ്രഹത്തെ ഉള്ളിൽ അടക്കി നിർത്താൻ വൈത്തിപ്പട്ടര് കേവലം അശക്തനായിത്തീർന്നു. പൂതിയ മഠത്തിൽ താമസം തുടങ്ങിയതിന്റെ രണ്ടാംദിവസം രാമൻമേനോൻ പലഹാരം കഴിച്ചു സ്വസ്ഥനായിരിക്കുന്ന നേരം വൈത്തിപ്പട്ടര് രാമൻമേനോന്റെ സമീപത്തു പോയി ഓഛാനിച്ചു നിന്നു. ഇരിക്കാൻ പറഞ്ഞശേഷം ഇരുന്നു. എന്നിട്ട് ഇങ്ങിനെ പറഞ്ഞു.

"പൂഞ്ചോലക്കര എടത്തിൽ നിന്നു മറുപടി ഒന്നും എനിയും അയച്ചിട്ടില്ലല്ലൊ. എന്താണ് അവർ ഭാവിച്ചിരിക്കുന്നത് എന്ന് അറിഞ്ഞി

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/79&oldid=169887" എന്ന താളിൽനിന്ന് ശേഖരിച്ചത്