താൾ:Sanyasi 1933.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
-14-

<poem> ശാന്തമാം; വിശ്രമംമൂലമൊടുക്കത്തിൽ കാന്തിയെടുത്തു തെളിഞ്ഞുലോകം;        148

ആരോഗ്യം കർമ്മിപ്പാനുണ്ടായി, ദൂർദ്ദിനാ-- ധാരം പ്രഭാതമുദിച്ചയൎന്നു.        149

സന്യാസിമാർ യാത്രയാകുംമുമ്പു മണ്ടി-- ച്ചെന്നു ചെറുപ്പമക്കൂട്ടുകാരൻ,        150

നിദ്രിതനായ് കുട്ടി ചാരത്തു തൊട്ടിയിൽ ചേരുന്നതുണ്ടങ്ങടുത്തു കൂടി,        151

ശ്രേഷ്ഠൻ ദ്രവ്യസ്ഥന്നുള്ളാനന്ദകുഞ്ഞിന്റെ കണ്ഠം പിരിച്ചു ഞരിച്ചുവത്രെ!        152

കഷ്ടം! പ്രതിഫലം!! നീലിച്ചു ശ്വാസവും മുട്ടി ഞരണ്ടു മരിച്ചുപോയി!        153

എത്രയും പാതകം! ഘാതകംതാനിതു!! മിത്രൈകുപുത്രനെക്കൊന്നതയ്യോ!        154

ഇക്കർമ്മം കണ്ടു പരിഭ്രമംമൂത്തെഴും സല്കർമ്മാത്മാവിൻ കഥയെന്തായി?        155

ഘോരം നരകം കറുത്ത മുഖദ്വാരം പാരം പിളർന്നു പിടിച്ചുകൊണ്ടു        156

നീലക്കൊടുന്തീ വമിക്കുലുമീവിധം മാലോടും പേടിക്കയില്ലാ വൃദ്ധൻ.        157


പാരം കുഴങ്ങിത്തൻ കണ്ഠനാദം മുട്ടി, ഘോരകൃത്യംകണ്ടസ്സന്യാസീന്ദ്രൻ,        158

പായുവാൻ നോക്കിനാൻ, പാഞ്ഞുകൂടാതായി, മെയ്‌വിറകൈക്കൊണ്ടു പേടിമൂലം        159































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sanyasi_1933.pdf/24&oldid=169706" എന്ന താളിൽനിന്ന് ശേഖരിച്ചത്