പത്മത്തിൽതന്നെ വാഴുന്നിതുപകലിരവും
നന്മയിൽ ബ്ര:ഹ്മദേവൻ
പത്മത്തെബ്ബന്ധുവാക്കിപ്പരിചിനൊടു വിട- ർത്തുന്നതുണ്ടിന്നു മർക്കൻ ൧ ശൂന്യം മറ്റുള്ള ദിക്കൊക്കയുമിതിമതിനാൾ-
കീടുമാറുല്ലസിക്കും
ധാന്യക്കൂട്ടം, ധനൌഘം, കനകമണി, ഗജാ-
ശ്വങ്ങൾ, തുംഗാലയങ്ങൾ,
മാന്യന്മാർ, സേവകന്മാർ, പലരുമരികിലെ-
നൊക്കെയുമ്ടായ്പരുന്നിൻ
മാൻനേർകണ്ണൽപനേരം പതിയുകിലാവന-
മ്പേമമംഭോധികന്യേ! ൨
മിന്നും നല്ലോരുസമ്പത്തുകൾ, കനകമണി
ക്ഷോണി ചക്രാദിയെല്ലാം
നിന്നുള്ളിൽ ദേവിവിശ്വാപരമഹിഷി!കിട-
പ്പുള്ളുതിന്നന്തമെന്തോ?
ഇന്നും നീ പണ്ടുപണ്ടെന്നതുവിധമവയെ-
കോരിവാരിച്ചൊരിഞ്ഞി-
ടുന്നല്ലൊ,ഭക്തലോകങ്ങളിൽ നയനയുഗാ
കൊണ്ടു തണ്ടാരിൽ മാതെ! ൩
സമ്പത്തില്ലാഞ്ഞു നൾകാതിഹ ചിലർ കരയൂ-
ന്നുണ്ടു കാരുണ്യശക്ത്യം
സമ്പത്തുണ്ടം? ചിൽക്കില്ലൊരുവനുമതിനാൽ
കാര്യമൌദാര്യനാശാൽ
സമ്പത്തായുള്ള സമ്പത്തുകൾ മുവുവനുമൻ-
പായൊരമ്പൊക്കയും ചേ-
ർന്നിമ്പം പൂമ്ടുല്ലസിക്കും തവ മിഴി മമ സ-
മ്പത്തുനൽകാത്തതതെന്തേ? ൪
നിൻ കണ്ണിൽ കാന്തിയൊട്ടൊട്ടുടയ മിഴികളു
ണ്ടെന്നു ഭാഗ്യമ നിമിത്തം
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.