ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
വങ്കാട്ടിൽ പൂക്കുപാർക്കും മുനികളിഹ വള-
ർത്തുന്ന തൻമാൻകുലത്തെ
അങ്കത്തിങ്കൽ ധരിക്കുന്നിതു തുഹിനകരൻ
മാനിനെ ജ്ഞാനമേമം
തിങ്കൾക്കീർചൂഡനേന്തുന്നിതു പരമൊരുമാൻ
തയ്യലെക്കയ്യിലെന്നും ൫
മല്ലാരാതീഷ്ടജായേ! നവരസുവിലസൽ
സിന്ധു തന്നുള്ളിൽ മുങ്ങി
കല്യാണശ്രീവിലാസത്തൊടു ബഹു കളിയാ-
ടുന്നതിൻ കണ്ണുരണ്ടും
ഉല്ലാസാൽ കണ്ടതിൻ കാന്തിയിലതികതുകം
പൂണ്ടുമത്സ്യങ്ങളെല്ലാ-
മെല്ലായിപ്പോഴും സമുദ്രാദികളുടെനടുവിൽ-
ത്താണുതാൻ വാണീടുന്നു ൬
ചാരത്തായിട്ടു ചില്ലീമധുപയുദമിണ-
ങ്ങുന്ന നിന്നീക്ഷണത്തിൽ
ചാരുത്വ കമ്ടതിങ്കൽ പെരുകിന കൊതിയാൽ
ദേവീ രാജീവജാലം
നേരായിഭ്രൂസാമ മേന്തു ഭ്രമരനിരകളെ-
ക്കൊണ്ടു വന്നീടുവാനായ്
ദൂരക്കായിട്ടയ്കക്കുന്നിതു പരിമളമാം-
ദൂതനെ പ്രീതിയോടെ ൭
പൂമങ്കേ! നിൻ മിഴിത്തെല്ലെവിടെയെവിടെയൊ
ചെന്നുചേരുവ സർവ്വ
ശ്രീമങ്ങീടാതെകണ്ടിട്ടവിടെ വ-
ന്നുല്ലസിക്കുന്നതെല്ലാം
കാമൻ നിൻ നന്തനൻ കണ്ടത് തവ നയനം
പോലെയുള്ളോരു മത്സ്യം
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.