ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
316 രസികരഞ്ജിനി [പുസ്തകം ൩
4. നോക്കുള്ള കർമ്മചയനാൾവഴി, ചിത്രഗുപ്തൻ പേർക്കുന്ന ബുക്കിലൊരു നാമപദം പതിഞ്ഞാ- ൽ ലാക്കായ് നമുക്കു പുനരാപ്പരുഷന്റെ നേരെ നോക്കുന്നതിനു യമനില്ലവകാശലേശം.
5. കാലാരിതൻ കഥ മറന്നു കളത്രപുത്ര- ജാലം, പുലർത്തുവതിനായ്പണിചെയ്തിരുന്നാൽ കാലൻ കയർത്ത കയറിട്ടു വലിച്ചിഴയ്ക്കും കടന്നു തടവാനൊരു ബന്ധുവാരോ?
6. ദായാദിപുത്രഗൃഹഭൃത്യധനാഭിമാന- ജായാദിയിൽ കൊതിവളർക്കുമൊരീ പ്രപഞ്ചം മായാവിലാസമയമെന്നു മനസ്സിലായി- പ്പോയാൽകഴിഞ്ഞു പുനരായവ പുല്ലുപോലെ.
7. തിയ്യാളിടുന്നതു തനിക്കൊരു തീററയെന്നോ- ർത്തിയ്യാനതിൽ ബ പതിച്ചുപെടുന്നപോലെ ഇയ്യുള്ളനാം വിഷയവൻകടലിൽ പതിച്ചി- ട്ടയ്യോ കിടന്നു കഷണിച്ചു നശിച്ചിടുന്നു.
8. സാരം തിരക്കുകി ഹോ ബഹു തുച്ഛമിസ്സാ സാരം, സമസ്തമൊരു ശുദ്ധമഹേന്ദ്രജാലം ചാരം ധരിച്ച തിരുമേനിയിൽ നാം മനസ്സ- ഞ്ചാരം തുടങ്ങിലതു പെട്ടപൊളിഞ്ഞു കാണാം.
9. മുട്ടാതകണ്ടു ഭഗവാ സ്മരണേ, മനസ്സു- മുട്ടാതകണ്ടു കഴിയുന്നൊരു മർത്ത്യജന്മം പൊട്ടിച്ചിടാതെയൊരു തേങ്ങ, കരിംകുരങ്ങിൻ-
കുട്ടിക്കു കിട്ടിയതുപോലെ കഴിഞ്ഞിടുന്നു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.