ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ലക്കം ൧൨] സാരോപദേശദശകം 815
വരും. നമുക്ക് അനുഭവിപ്പാൻ നിവൃത്തിയില്ലാത്ത മനോഹര ഗാനം കൊണ്ടു ഭൂമി മുഴുവനും മുഴങ്ങുന്നുണ്ടായിരിക്കും. അതൊ ന്നും നമ്മുടെ വെറും ചെവികൾകൊണ്ട് ഇപ്പോൾ കേൾപ്പാൻ സാധിക്കുന്നില്ലെങ്കിലും കാലക്രമംകൊണ്ട് യന്ത്രസഹായത്താ ലൊ മറ്റോ ശ്രവിപ്പാൻ സാധിച്ചേക്കാം. ശാസ്ത്രീയമാ യ വർദ്ധി ക്കുന്തോറും സൃഷ്ടിയിലുള്ള രഹസ്യങ്ങൾ ഓരോന്നായി നമുക്കു മനസ്സിലാവുന്നതുകൂടി സൃഷ്ടിയുടെ യോഗ്യതയെപ്പ റ്റി നമുക്കുള്ള വിസ്മയവും ഉപർയ്യുപരിയായി വർദ്ധിച്ചുവരുന്നതാകുന്നു. എ.ശങ്കരപ്പുതുവാൾ, ബി.എം.ബി.എൽ.
സാരോപദേശദശകം
1. പയ്യീച്ച, പൂച്ച, പുലി, വണ്ടെലി, ഞണ്ടു, പച്ച- പ്പയ്യെന്നുതൊട്ടു, പലമാതിരിയായ ജന്മം പയ്യെക്കഴിഞ്ഞു പുനരീപ്പരുഷാകൃതിത്വം കയ്യിൽ കിടച്ചവർ കളഞ്ഞു കുളിച്ചിടൊല്ലെ.
2. ഇന്നുണ്ടു ജോലി, ഭഗവൽസ്മൃതി, നാളെയാവാ- മെന്നോർത്തു പോകരുതു മാനുഷനായ്പ ന്നാൽ എന്നോ നമുക്കു മരണം, മൃതിപെട്ടുപോയാൽ പ്പിന്നെപ്പിറക്കുവതുമെന്തൊരു ജന്തുവായോ?
3. ഹേമാംഗനാദി വിഷയാംബുധിയിൽ പതിച്ചു കാമംദി വൈരിവശരായ്ക്കഷണിച്ചിടാതെ നാമീ പ്രപഞ്ചപരമാർത്ഥമറിഞ്ഞു ചുമ്മാ-
നാമം ജപിയ്ക്കിലിനിമേൽ ജനിയാതിരിയ്ക്കാം.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.