താൾ:Raghuvamsha charithram vol-1 1918.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

22

രഘുവംശചരിത്രം

യോടെ നില്ക്കുന്ന രാജാവിനോടു വീണ്ടും ഇങ്ങനെ പറഞ്ഞു

"പേ൪ പറഞ്ഞപ്പോൾത്തന്നെ ഈ കല്യാണി യായ പശു നമ്മുടെ അടുക്കെ വന്നതുകൊണ്ട് ഇ ഷ്ടപ്രാപ്തിക്കു താമസില്ലെന്നു തീ൪ച്ചയാക്കാം വ ന്യപദാ൪ത്ഥങ്ങളെക്കൊണ്ടു വൃത്തി നി൪വഹിച്ച് അ ങ്ങുന്ന് ഈ പശുവിനെ അനുസരിച്ചു നടന്നു വിദ്യ യെ അഭ്യാസംകൊണ്ടെന്നപോലെ പ്രസാദിപ്പിക്ക ണം അങ്ങുന്ന് ഈ പശു ഒരേടത്തുനിന്നു പുറ പ്പെടുമ്പോൾ ഒരുമിച്ചു പുരപ്പെടുകയും നില്ക്കു മ്പോൾ നില്ക്കുകയും വേണം. ഇരിക്കുകയോ കിട ക്കുകയോ വോണമെക്കിൽ ഈ പശു കിടക്കുമ്പോൾ ചെയ്യാം വെള്ളം കുടിക്കണമെക്കിൽ ഈ പശു വെള്ളംകുടിക്കുമ്പോൾ ആവാം വധുവും ഭക്തി യോടുകൂടി ഇവളെ പൂജിച്ചു രാവിലെ തപോവന ത്തോളം അനുക്കമിക്കുകയും വൈക്കുന്നേരം മടങ്ങി വരുമ്പോൾ എതിരേല്ക്കുകയും ചെയ്യണം ഇപ്ര കാരം അങ്ങുന്ന് ഇവൾക്കു പ്രസാദമാകുന്നതുവരെ പൂജിക്കണം അങ്ങയ്ക്ക് അവിഘ്നം ഭവിക്കെട്ടെ അ ങ്ങയുടെ അച്ഛനെപ്പോലെ അങ്ങുന്നു പുത്രവാന്മാ

രിൽ അഗ്രേസരനായി ഭവിക്കുക".










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/42&oldid=167848" എന്ന താളിൽനിന്ന് ശേഖരിച്ചത്