താൾ:Puranakadhakal Part 1 1949.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
നന്ദാചരിത്രം
19

ഇപ്രകാരം പലേ പ്രാൎത്ഥനകൾ ചെയ്തശേഷം പുത്രശോകാൎത്തമായ ആ പശു മരത്തിന്മേൽനിന്നു വീണ വള്ളിയെപ്പോലെ ആശ്രയമറ്റും, വടിപിടിച്ചു വഴികാണിച്ചുകൊടുപ്പാനാളില്ലാത്ത കണ്ണുപൊട്ടനെപ്പോലെ അങ്ങുമിങ്ങും ഉഴന്നും ഒരുവിധത്തിൽ രോഹിതപൎവ്വതത്തിന്റെ സമീപത്തിൽ ചെന്നെത്തി. മെല്ലെമെല്ലെ നടന്നു നരിയുടെ മുമ്പിലെത്തിയപ്പോഴയ്ക്കും നന്ദയുടെ കുട്ടിയും ഉത്സാഹത്തോടുകൂടി ഓടിക്കിതച്ചുംകൊണ്ടു് അവിടെ വന്നുനില്‌ക്കുന്നതു കണ്ടു. തന്റെ വലിയ ശരീരത്തെ ഒന്നായി വിഴുങ്ങിക്കളവാനായി വായ പിളൎന്നുകൊണ്ടു് അന്തകനെപ്പോലെ നില്‌ക്കുന്ന നരിയേയും അതിന്റെ മുമ്പിൽ തന്റെ കുട്ടിയേയും കണ്ടിട്ടു ഭയപ്പെട്ട നന്ദ അകലെ നിന്നുതന്നെ ഉറക്കെ വിളിച്ചു പറഞ്ഞു.

നന്ദ__അല്ലയോ വ്യാഘ്രശ്രേഷ്ഠ! ഞാനിതാ എത്തിപ്പോയി. എന്റെ മംസംതിന്നു് അങ്ങയുടെ വിശപ്പടക്കുക. എന്റെ ചോരകുടിച്ചു അങ്ങയുടെ ദാഹംതീൎക്കുക. ആ സാധുക്കുട്ടിയെ വിട്ടയയ്ക്കണേ. ഞാൻമാത്രമേ അങ്ങയുടെ ഇരയാവാൻ ശപഥം ചെയ്തിട്ടുള്ളു. ആ ബാലവത്സം കുറേനാൾകൂടി ജീവിച്ചിരുന്നുകൊള്ളട്ടേ.

നരി__അല്ലയോ കല്യാണി, നിനക്കു സ്വാഗതം. അല്ലയോ സത്യവാദിനി, നിനക്കു സകലമംഗളങ്ങളും ഭവിക്കട്ടെ. നിന്നെപ്പോലെ ഇത്ര സത്യനിഷ്ഠയുള്ള ഒരു പശുവിനെ ഞാൻ ഒരിക്കലും

"https://ml.wikisource.org/w/index.php?title=താൾ:Puranakadhakal_Part_1_1949.pdf/25&oldid=216765" എന്ന താളിൽനിന്ന് ശേഖരിച്ചത്