താൾ:Puranakadhakal Part 1 1949.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
20
പുരാണകഥകൾ

കൊല്ലുകയില്ല. വാസ്തവത്തിൽ നിന്നെ കൊന്നു തിന്മാനുള്ള ആഗ്രഹംകൊണ്ടല്ല രണ്ടാമതും വരുവാൻ പറഞ്ഞതു്. നിന്റെ സത്യത്തെ പരീക്ഷിപ്പാനായിട്ടുമാത്രമാണു് ഞാൻ അപ്രകാരം ആവശ്യപ്പെട്ടതു്. അതല്ലെങ്കിൽ നിന്നെ അപ്പോൾ തന്നെ എനിക്കു തിന്നാമായിരുന്നില്ലേ? ഇപ്പോൾ നിന്റെ സത്യത്തിൽ എനിക്കു പൂൎണ്ണവിശ്വാസം വന്നു. എനിക്കു നീ ഒരു ഉടപ്പിറന്നവളും നിന്റെ പുത്രൻ മരുമകനുമായിത്തീൎന്നിരിക്കുന്നു. ഇനി നിങ്ങളെ ഞാൻ എങ്ങിനെ കൊല്ലും? ഇന്നേവരെ കണക്കില്ലാതെ പാപങ്ങൾ ചെയ്തുകൊണ്ടിരുന്ന എനിക്കു ധൎമ്മം ഉപദേശിക്കുകയാണു നീ ഇപ്പോൾ ചെയ്തതു്. അതിന്നുപകരം നിന്നെ ഞാൻ കൊന്നുതിന്നുകയാണോ വേണ്ടതു്? ലോകം മുഴുവനും സത്യത്തിലാണു നില്‌ക്കുന്നതെന്നു എനിക്കിപ്പോൾ മനസ്സിലായി. പശുക്കൾ സത്യംകൊണ്ടു പാൽ ചുരത്തിക്കൊടുത്തില്ലെങ്കിൽ മനുഷ്യൎക്കു ഹവിസ്സിന്നു വേണ്ട നെയ്യ് എവിടുന്നു കിട്ടും? അത്ര വിലയേറിയ സത്യത്തെ രക്ഷിക്കുന്ന നീയാണു് ഏറ്റവും ഭാഗ്യമുള്ളവൾ. നിന്റെ പാൽ കുടിക്കുന്നവരും നിന്നെപ്പോലെ ഭാഗ്യവാന്മാരാണ്. നിനക്കു പുല്ലുതരുന്ന പവിത്രങ്ങളായ പ്രദേശങ്ങളാണു യഥാർത്ഥത്തിലുള്ള പുണ്യതീൎത്ഥങ്ങൾ. പാപങ്ങൾകൊണ്ടു നിറഞ്ഞ് ഈ ജീവിതംതന്നെ എനിക്കു് ഇപ്പോൾ പിടിക്കുന്നില്ല. ഞാൻ എത്ര മൃഗ

"https://ml.wikisource.org/w/index.php?title=താൾ:Puranakadhakal_Part_1_1949.pdf/26&oldid=216766" എന്ന താളിൽനിന്ന് ശേഖരിച്ചത്