<poem> 79
- താപത്രയാഗ്നിയെ വെന്ന ജനങ്ങൾക്കു
ദീപിക്കുമഗ്നിയാൽ ഭീതിയുണ്ടാകുമോ? പാവകൻ തന്നീന്നു ബാലനുമത്ഭുതം ജീവിച്ചൂ പോന്നതു കണ്ടു ഹിരണ്യനും 1910
ഭീഷണമായ് കരവാളുമിളക്കീട്ടു രോഷേണ ബാലനെ വെട്ടുവാൻ ചാടിനാൻ. എന്നതു കണ്ടു ഗുരുവുമമാത്യരും ചെന്നു കോപം തളർത്തിട്ടു ചൊല്ലീടിനാർ "മങ്ങാതെ ബാലനോ വീരനാം നിന്നുടെ- യിങ്ങനെയുള്ള കോപത്തിനാളായതും? സ്വൽപം കടക്കൺ ചുവന്നുതെന്നാകില- ന്നപ്പൊഴുതേ കടലേഴും വരണ്ടുപോം കീർത്തി കേട്ടിട്ടു രിപുക്കളങ്ങൊക്കയു- മാർത്തരായോടി മറഞ്ഞു കൊണ്ടീടിനാർ 1920
എത്രയുമേററം പുകഴുടയോരു നീ പുത്രനെക്കൊൽവതനുചിതമെന്നറി ഇന്നിയുമൊട്ടു ബോധിപ്പിച്ചുകൊള്ളണ- മൊന്നിലുമാവതല്ലെങ്കിൽ വധിച്ചിടാം." എന്നവർ ചൊല്ലിക്കുമാരനെ വീണ്ടുടൻ പിന്നെയുമഭ്യസിപ്പാൻ നിയോഗിച്ചുതേ. ധന്യനാം ബാലനെക്കൊണ്ടുപോയ് കാവ്യനും മന്നമേപോലെ പഠിപ്പിച്ചു മേവിനാൻ. മംഗലനാകിയ പ്രഹ്ലാദബാലനും ചങ്ങാതിമാരുമായഭ്യസിക്കും വിധൌ 1930
- ആദ്ധ്യാത്മികം, ആധിഭൌതികം, ആധിദൈവീകം എന്ന ത്രി
വിധതാപങ്ങളാകുന്ന അഗ്നി.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.