<poem>
93
ഭോജനംതന്നിൽ കൊടുക്ക വുഷമിന്നു ഖേദം വളർക്കും തനയനെക്കൊല്ലുവാൻ" ഭോജനംതന്നിൽ വിഷത്തെയും നല്കിനാൻ വ്യാജേന പാചകനും പുനരാദരാൽ. ഒന്നുമറിഞ്ഞീല ബാലകനെങ്കിലും പന്നകശായിതാൻ കാത്തുകൊണ്ടീടിനാൻ.
എന്നതുമേലാഞ്ഞ നേരത്തു ദാനവ- നന്നേരമാരണരോടു നിയോഗുച്ചു : "മാരണകർമ്മണാ കൊല്ലുവിനെന്നുടെദാരകൻതന്നെ വിരവോടുനിങ്ങളിം" അങ്ങനെയാമെന്നുചൊല്ലീട്ടവർകളും നങ്ങാതെ ബീലനരുകിലാമ്മാറു പോയ് ഭക്തപ്രവരനെ നോക്കിഞെളിവിനോ- ടുക്തികളിങ്ങനെ നിന്നുചൊല്ലീടിനാർ: "നിന്നുടെ താതാജ്ഞയാ വന്നിതെങ്ങളും നന്ദന!നിന്നെ വദിപ്പതിനെന്നറി.
വിപ്രരാലെന്നിയേ മൽസുതൻതന്നെയും ക്ഷിപ്രം വതിക്കാവതില്ല മറ്റാർക്കുമേ എന്നു നിയോഗിച്ചിതു ദാനവ- നെന്നതിനാലിഹ വന്നിതു ഞങ്ങളും. കണ്ടിതോ കാലദോഷം മാമകമിദം വിണ്ടലർവൈരി ചൊല്ലീടിനാനിങ്ങനെ
സന്തതം വിഷ്ണുഭക്തിം ത്യജിച്ചീടെടോ!
ഇപ്പൊഴുതേ ഭക്തി വേണമോ ബാലക! കെൽപ്പോടു വേണമെമന്നാലുണ്ടുപായവും
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.