താൾ:Pingala.djvu/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അമ്നായപൂതമാം തജ്ജിഹ്വതർപ്പിച്ചാ-
രാമാങ്കതന്നധരാസവത്താൽ ,

40.പർണ്ണാംബുവായുക്കളല്പാല്പം ഭക്ഷിക്കും
വർണ്ണികൾ നിരൂറും നാക്കുമായി ;
ഭീമരാം ക്രവ്യാദർ-ചെന്നാരദ്ധൂളിതൻ
മെയ്മാംസ , മാനസമാസ്വദിപ്പാൻ
പ്രേക്ഷാവന്മൗലികൾ നിർഗ്ഗുണബ്രഹ്മത്തെ -
സ്സാക്ഷാൽ കരിച്ചോരാം യോഗിമാരും   270
'തത്ത്വമസ്യാ' ദിമവാക്യമപ്പെണ്ണോടു
ശുദ്ധമേ മത്തരായോതിനിന്നാർ .

41."ആർ മഹാവേശ്യയേപ്പുല്കുവോനപ്പാപി
ശാല്‌മലിയായിടും പിൻപിറപ്പിൽ . "
എന്നല്ലേ ലോകോക്തി ? - ആവട്ടേ , വേണ്ടതി-
ല്ലുന്നത ,മത്തരു ദീർഘജീവി.
തെല്ലാടലെന്തിന്നു ? പാഴിലവായോ ഞാൻ
പുല്ലായോ പോകട്ടേ പൂഴിയായോ :
ഉത്തരമൈഥിലവീഥിയിൽ വീണ്ടുമെൻ
വിത്തുപോയ് വീഴില്ലെന്നാരു കണ്ടു" ?   280

ഇങ്ങനേയക്കൂട്ടർ ചിന്തിച്ചസ്സൗധത്തിൽ
തിങ്ങളിൽതിങ്ങളിൽ തിക്കിക്കേറി.
ആബാലം-ആ വൃദ്ധം-അന്ന്യായം!-കൈമുതൽ
ദീപാളിവയ്ക്കുകയായ് കണ്ടമാനം !!

42.ആ വഴിയമ്പലത്തണ്ണീരിൻപാരണ
യേവനും വായ്പിക്കുമന്തർദാഹം.

"https://ml.wikisource.org/w/index.php?title=താൾ:Pingala.djvu/20&oldid=166483" എന്ന താളിൽനിന്ന് ശേഖരിച്ചത്