വള്ളൊക്കവി
അരുമയിൽ ചെളചമച്ചതും പണ്ടു ആശാരി വന്നങ്ങളന്നും മുറിച്ചും ഒരുമിച്ച തുണിവ നാലുമേ നിർത്തി ഒമ്പതു ചാണുള്ള ചൂഴികവെച്ചേൻ വാരിയും കെട്ടി വളർക്കോലും വീക്കി വാരിപുറമേ പുതച്ചാമ്പൽ ക്കോവിൽ ഇരിപത്തൊരായിരത്തറുനൂറു ചിറമക്കളുണ്ടെ ഇച്ചെളപുക്കും പുറപ്പെട്ടു നില്പാൻ കോരി നിറച്ച നിറവൊന്നു മില്ലെൻ കൊണ്ടചൊരിഞ്ഞാൽ ച്ചെരിഞ്ഞാൽ ചൊരിഞ്ഞിട്ടും കൂടാ ഓങ്കാരനാഥൻ ഉഴുതോരു ഉഴുവിൽ ഒളിവിൽ വിതച്ചു മുളച്ചോരു വിത്തു അറികാതെ കാലതാങ്ങാനന്തകോവിൽ അരിമപണിക്കു വിളിക്കുന്നൊരെന്നെ ഇന്തയുമില്ലാ എന്റെ വ്വയുമില്ലെ ഓങ്കാരവള്ളോനെഴുത്തു പഠിപ്പാൻ മൂലകിഴങ്ങിന്നു മൂന്നല്ലെവള്ളി മൂലത്തിലൊക്കെ പടന്നുള്ളവള്ളി ജ്ഞാനക്കിഴങ്ങിന്നു;നാലല്ലെവള്ളി ജ്ഞാത്തിലൊക്കെ പടന്നുള്ളവള്ളി മുപ്പത്തിമൂന്നു മരംനട്ട കാലം

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.