ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Panchavadi-standard-5-1961.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
60


ത്തോടു അധികമധികം അടുത്തുതുടങ്ങി. വേട്ടക്കാർ നദിയുടെ കരയിലേക്കും വന്നിട്ടുണ്ട്. അവർ ആസന്നമായ ആപത്തിന്റെ ഗൗരവം ഓൎത്ത്, അന്ധരായി കരയ്ക്കുതന്നെ നിന്നു. ഈ സ്ഥലത്തു കരയ്ക്കു് അധികം പൊക്കമില്ലായിരുന്നു. എങ്കിലും നീന്തി കൈകാൽ കുഴഞ്ഞ യാതൊരു ജന്തുവിനും കയറാൻ പാടില്ലാത്തവണ്ണം അതു തൂക്കായിത്തന്നെയിരുന്നു. നേരെ വടക്കേക്കര അധികം പൊക്കമേറിയതായിരുന്നു. എങ്കിലും കരയോടു സമീപിച്ച കുറെസ്ഥലത്തു ഒരു മണൽത്തിട്ടയുണ്ടായിരുന്നു. രാഘവനും ശങ്കുവും തെക്കരുകിൽ കൂടിയാണ് നീന്തിവന്നത്. വെള്ളച്ചാട്ടത്തോടടുക്കാൻ പത്തുവാര ദൂരമേ ബാക്കിയുള്ളൂ. ഒഴുക്കിൻറെ ശക്തിയോർത്താൽ, കുറുകെ നീന്തി വടക്കേക്കര എത്തുന്നതിനു മുമ്പായി വെള്ളച്ചാട്ടത്തിൽപ്പെട്ടു എല്ലാവരുടേയും കഥകഴിയും. വേറെ നിൎവാഹമൊന്നും ഇല്ലായിരുന്നതുകൊണ്ടു് ശങ്കു വടക്കേക്കരയിലേക്കു തന്നെ നീന്തി നദീമദ്ധ്യത്തെത്തിയപ്പോഴേക്കു്, ഒഴുക്കിന്റെ ശക്തികൊണ്ടു് എത്രതന്നെ സാഹസപ്പെട്ടാലും കരപറ്റുന്നകാര്യം മിക്കവാറും അസാദ്ധ്യംതന്നെയെന്നു കരനിന്നവർക്കും രാഘവനും തോന്നി "എരുമക്കിടാവിനെ നീന്തിപഠിപ്പിക്കണ്ടാ" എന്നു പഴമയുണ്ടെങ്കിലും ശങ്കു പഠിച്ചുമിടുക്കനായ എരുമക്കിടാവായിരുന്നു. അതിനാൽ അവൻ തന്റെ സ്വാമിക്കു യാതൊരു അപകടവും പറ്റിക്കൂടെന്നുള്ള വിചാരത്തോടു കൂടി ഊക്കാസകലം പ്രയോഗിച്ചു നീന്തി, വല്ലവിധത്തിലും വടക്കേ മണൽത്തിട്ടയിലെത്തി. രാഘവൻ തന്റെ ഭാരം കരയ്ക്കെടുത്തു നിലത്തുകിടത്തി.

അണ്ണാവിയുടെ മകൻ മാധവന്റെ ചൈതന്യഹീനമായ ശരീരമാണ് താൻ കരയ്ക്കുകൊണ്ടുവന്നതെന്നു

"https://ml.wikisource.org/w/index.php?title=താൾ:Panchavadi-standard-5-1961.pdf/64&oldid=224357" എന്ന താളിൽനിന്ന് ശേഖരിച്ചത്