ലേക്കുനോക്കി. പടർപ്പിലുണ്ടായ ചലനം നിന്നു എങ്കിലും രാഘവനും ആ ദിക്കിലേക്കു തന്നെ ശ്രദ്ധയോടെ നോക്കിക്കൊണ്ടിരുന്നു. പെട്ടെന്നു പടപ്പിൽ ഒരു വലില ചലനം ഉണ്ടാകയും ചില വള്ളികൾ പൊട്ടുകയും “അയ്യോ" എന്ന ഒരു ദീനസ്വരം പുറപ്പെടുകയും ചെയ്തു.
അതുവരെ തെല്ലു ഭയത്തോടെ നോക്കിക്കൊണ്ടുനിന്ന രാഘവൻ ലേശം ആശങ്ക കൂടാതെ പാറയിൽ കൂടി മേലോട്ട് ഓടിക്കയറി. രാഘവന്റെ ദൃഷ്ടിയിൽപെട്ട കാഴ്ച വളരെ ബീഭൽസവും ഭയാനകവും ആയിരുന്നു. ഒരു മനുഷ്യജീവിയെതന്നെയോ താൻ കാണുന്നതെന്നു് രാഘവൻ സംശയിച്ചു. നാറിക്കീറിയ പഴന്തുണി അരയിൽ ചുറ്റി, പേരിനുമാത്രം നഗ്നത മറച്ചിട്ടുള്ള ഒരു പറക്കുട്ടി അവിടെ മോഹാലാസ്യപ്പെട്ടുകിടക്കുന്നു; അവന്റെ ശരീരത്തിൽ സൎവത്ര അടിയുടെ പാടുകൾ കാണാനുണ്ടു്. ചിലതു വിരൽ വണ്ണത്തിൽ രക്തം കെട്ടി കരുവാളിച്ചുകിടക്കുന്നു. ചിലതു പൊട്ടി പഴുത്തു പൊറ്റകെട്ടിയ വ്രണങ്ങൾപോലെ കാണപ്പെടുന്നു. ചില വ്രണങ്ങളിൽനിന്നു് പൊററയിളകി, രക്തം ചാടുന്നുണ്ടു്. അവനു വയസ്സു പതിനാറോടടുത്തിരിക്കും. ജരപോലെ ദേഹമാസകലം തൊലിചുരുണ്ടു അസ്ഥികളൊക്കെ തെളിഞ്ഞു കാണാനുണ്ടു്. വയറു്, ആമാശയവും, പക്വാശയവും കുടലുകളുമൊന്നുമില്ലാത്തപോലെ, മുതുകിനോടു പറ്റിച്ചേൎന്നു കിടക്കുന്നു. കവിളുകൾ ഒട്ടി, കണ്ണുകൾ കുഴിഞ്ഞു് മിക്കവാറും അസ്ഥിപഞ്ജരം പോലെ ആ പറക്കുട്ടി കാണപ്പെട്ടു.
പറയൻ നിശ്ചേഷ്ടനായി കിടക്കയാണു്. അവന്റെ ആകപ്പാടെയുള്ള സ്ഥിതി കണ്ടിട്ട്, അവന്റെ മോഹാലസ്യത്തിനു മുഖ്യകാരണം വിശപ്പാണെന്നു