ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
33
രാ――"ആ സ്ഥലം എന്താണു് പതിപ്പിക്കാത്തതു്?"
ആ――“ഇവിടെ താമസമാക്കിയശേഷമാണു് ആ സ്ഥലത്തിന്റെ വൈശിഷ്ട്യം എനിക്കു മനസ്സിലായതു്. ആദ്യമെ കണ്ടിരുന്നുവെങ്കിൽ അവിടം തന്നെ പതിപ്പിക്കുമായിരുന്നു."
രാ――"ഇനി ആ സ്ഥലം പതിപ്പിക്കരുതോ?"
ആ――"വൃദ്ധനായ എനിക്കു് ഇനി എന്തിനാണു് പുതുവൽ?"
രാ――"എനിക്കു്..... അൎദ്ധോക്തിയിൽ വിരമിച്ചിട്ട്) ആരെയെങ്കിലും ആ സ്ഥലം പതിച്ചെടുക്കുന്നതിനു് ഉൽസാഹിപ്പിക്കരുതോ?
ആ――"രാഘവനെത്തന്നെ ഞാൻ ഉൽസാഹിപ്പിക്കട്ടയോ?"
രാ――"എനിക്കു പുതുവൽ പതിപ്പിക്കാൻ പണമെവിടെ?"
ആ――"രാഘവന്റെ വകയായി കുറെ പണം എന്റെ കൈവശമുണ്ട്?"
രാ―― (അത്ഭുതത്തോടുകൂടി) എന്റെ വക പണമോ! എനിക്കു പണമെവിടെ നിന്നാശാനെ?"
ആ――"ക്ഷേത്രത്തിൽ രാമായണം വായനവകയ്ക്കു മുപ്പതുപണം പ്രതിമാസം ശമ്പളമുള്ള വിവരം രാഘവനറിയാമല്ലോ മൂന്നുകൊല്ലമായി ആ ശമ്പളം രാഘവന്റെ പേരിൽ ദേവസ്വത്തിൽനിന്നു ചിലവെഴുതി വരികയാണു്."
രാ――"എന്റെ പേരിൽ ചിലവെഴുതാൻ കാരണം ഞാനറിഞ്ഞില്ല. ആശാന്റെ ആൾപ്പേരായി ഞാൻ രാമായണം വായിക്കയായിരുന്നല്ലോ."