കൈകയി - നീ ഈ വസ്ത്രത്തോടും അലങ്കാരത്തോടും കൂടിയാണൊ കാട്ടിൽ പോകുന്നത് ?
(എല്ലാവരും മുഖത്തോടു മുഖം നോക്കുന്നു)
സീത - ഈ ആഭരണങ്ങൾ കാട്ടിലേക്ക് അനുചിതം തന്നെയാണ്. അതു ഞാൻ ഓർത്തില്ല.
രാമൻ - അതാ, അരുന്ധതിദേവി. നീ ആഭരണങ്ങളൊക്കെ ദേവിക്കു ദാനംചെയ്യ്തുകൊൾക.
(സീത അപ്രകാരം ചെയ്യുന്നു)
അരുന്ധതി - മകളെ നിണക്കു വനദേവതമാർ തുണയായിരിക്കും വനം നിണക്ക് അന്തപ്പുരംപോലെ ആനന്ദകരമായിരിക്കട്ടെ.
കൈകയി - ആരവിടെ ?
(ഒരു ദാസി മുമ്പോട്ടു വരുന്നു)
ദാസി - അടിയൻ. കൈകയി - ആ ചീരവസ്ത്രം എവിടെ. അത് കൊണ്ടുവരൂ.
(ലക്ഷ്മണൻ കോപിച്ചു മുന്നോട്ടു അടുക്കാൻ ഭാവിക്കുന്നു. രാമൻ ലക്ഷ്മണനെ പിടിച്ചടക്കി സ്വകാർയ്യം സംസാരിക്കുന്നു. അരുന്ധതി വസിഷ്ഠരോടും മററുള്ളവർ അന്യോന്യവും സ്വകാർയ്യം സംസാരിക്കുന്നു. ദാസി വസ്ത്രം കൊണ്ടുവന്നു കൈകയിയുടെ കൈയിൽ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.