മന്ഥര - "എന്നോടു ഒരു വാക്കുപോലും പറയാതെയല്ലെ അഭിഷേകം നിശ്ചയിച്ചത്. ഭരതൻ ഇവിടെ ഇല്ലാത്ത തരം നോക്കി ഇത് ഇത്ര തിരക്കിൽ നിശ്ചയിച്ച തിൻറെ അർത്ഥമെന്താണ് ? ആട്ടെ, കാണട്ടെ, അഭിഷേകം നടക്കുന്നത് കാണട്ടെ' എന്നൊക്കെ പറയുന്നതു അടിയൻ കേട്ടു.
ലക്ഷ്മണൻ - ജ്യേഷ്ഠാ, ഇവൾ പറയുന്നത് മഹാകളവാണ്. ഞാൻ ഈ കൂനിയെ ഇപ്പോൾ ഇവിടെ പിടിച്ചു കെട്ടും. എന്നിട്ട് കൈകയിമാതാവോടു വിവരം ചോദിക്കും. വാ, നീ.
രാമൻ - ലക്ഷ്മണാ, ആയാസപ്പെടരുത്. ഈ സാധു എന്തൊ തെറ്റിദ്ധരിച്ചുവെന്നാണ് തോന്നുന്നത്. അവളെ ഉപദ്രവിക്കണ്ടാ. മന്ഥരെ, നീ പോയിക്കൊ, ഈ വിവരം നീ മറ്റാരോടും പറയരുത്. എൻറെ അമ്മയെ അറിയിക്കരുത്.
മന്ഥര - അടിയൻ ആരോടും പറയുന്നില്ല. എന്നാൽ അടിയൻ ഈ വിവരം പറഞ്ഞത് ഓർമ്മിക്കണം.
(മന്ഥര പോയി)
ലക്ഷ്മണൻ - ജ്യേഷ്ഠാ.
രാമൻ - നീ എന്തു വിചാരിക്കുന്നു ?
ലക്ഷ്മണൻ - ഇതൊക്കെയും ആ കൂനിയുടെ കുസൃതിയാണെന്നു വിചാരിക്കുന്നു.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.