താൾ:Orayiram pazhamchol CiXIV39 Tubingen Gundert Collection.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൫൬൪. തന്റെ കണ്ണിൽ ഒരു കൊലിരിക്കെ അന്യന്റെ കണ്ണിലെ കരടു നൊക്കരുതു
൫൬൫. തന്റെ കൈയെ തലൈക്ക വെച്ചൂടും
൫൬൬. തന്റെ മീടാകാഞ്ഞിട്ടു ആരാന്റെ കണ്ണായി പൊളിക്കൊല്ലാ
൫൬൭. തലമറന്നു എണ്ണ തെക്കരുതു
൫൬൮. തലമുടി ഉള്ളവക്ക രണ്ടുപുറവും തിരിച്ചുകെട്ടാം
൫൬൯. തലയുള്ളന്നും മൂക്കിലെ വെള്ളം വറ്റുകയില്ല
൫൭൦. തല വലിയവന്നു പൊത്തിൽ പൊയ്ക്കൂടാ
൫൭൧. തല്ലുകൊള്ളുവാൻ ചെണ്ട പണം കെട്ടുവാൻ മാരാൻ (൩൮൨)
൫൭൨. തവള പിടിച്ചു ഗണപതിക്ക വെച്ചതു പൊലെ
൫൭൩. തവിടു തിന്നുമ്പൊൾ കുഴൽ വിളിക്കരുതു
൫൭൪. തവിടു തിന്നൂലും തകൃതി കളയരുത്
൫൭൫. തളികയിൽ ഉണ്ടാലും തെക്കും
൫൭൬. തുള്ളെക്ക ചുടുമ്പൊൾ കുട്ടി ഇട ചവിട്ടും (അച്ചിക്കു പൊള്ളുന്നെരം കുട്ടിയെ പിടിച്ചു ചന്തിക്ക വെക്കും)