താൾ:Mevadinde Pathanam 1932.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രംഗം) രണ്ടാമങ്കം

ണു. ഞാനവിടുത്തെ അഭിമാനത്തെ ഒരിക്കലും നശിപ്പി ക്കയില്ല. അച്ഛ! എനിക്കിന്നു വളരെ വലുതായൊരു മഹത്വത്തിന്റെ അനുഭൂതിയുണ്ടായിരിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യ്യയാണു ഞാനെന്നുള്ള വസ്തുതയറിവാൻ എനിക്കിന്നു ശുഭമായൊരവസരം സിദ്ധിച്ചിരിക്കുന്നു. അവിടുന്നേതുപ്രകാരം അവിടുത്തെ രാജ്യത്തിനുവേണ്ടി ജീവിതത്തെത്തന്നെ പരിത്യജിച്ചിരിക്കുന്നുവോ അതുപോലെ ആനന്ദപരിപൂർണ്ണമായ ആ ആത്മത്യാഗമാകുന്ന മാർഗ്ഗത്തിൽകൂടി ഇന്നു ഞാനും സഞ്ചരിക്കുന്നു. ഇപ്പോളെന്നെത്തടയുവാനാർക്കു സാധിക്കും? ഗോവിന്ദ - ആത്മത്യാഗമോ? ഈ കുലടാവൃത്തിയെ നീ ആത്മത്യാഗമെന്നോ പറയുന്നതു? അജയ - അച്ഛ! അവിടുന്നു നല്ലവണ്ണമാലോചിച്ചു പറയൂ. ക്രോധമൂർച്ഛിതനാകയാൽ എന്താണു പറയുന്നതെന്നുതന്നെ അവിടുന്നറിയുന്നില്ല. യാതൊന്നാണോ അത്യുത്തമവും അതിമനോഹരവും അതിപവിത്രവുമാകുന്നതു അതിനെ അവിടുന്നിത്രമാത്രം കുത്സിതമെന്നു കരുതുന്നതെന്താണെന്നു് എനിക്കു മനസ്സിലാകുന്നില്ല. കല്യാണി - (സഗർവ്വം) ജ്യേഷ്ഠ! നിങ്ങളെനിക്കു ഉത്തമനായ ജ്യേഷ്ഠനാണു. ഗോവിന്ദ - അജയ! കല്യാണിക്ക് ഭർത്താവില്ലെന്നു ഞാൻ നൂറു തവണ പറഞ്ഞു കഴിഞ്ഞിരിക്കുന്നു. അവൾ വിധവയാണു്.

കല്യാണി - ഞാനും ഒരു നൂറു തവണ പറയുവാൻ തൈ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/94&oldid=217260" എന്ന താളിൽനിന്ന് ശേഖരിച്ചത്