താൾ:Mangalodhayam book-10 1916.pdf/224

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒരു പെട്ടിത്തകർന്ന സ്വപ്നം . ഞാൻ ഡാർജിലിങ്ങിൽ പോയി വന്നപ്പോൾ കാലാവസ്ഥ വിട്ടിന്ന്. കത്തിരിപ്പാൻ ഉപദ്രവം തോന്നുന്നവിധവും പുറത്തിറങ്ങുവാൻ ഉന്മേഷമുണ്ടകാത്തവിധവും മഴക്കാറും മഞ്ഞുമായി മൂടൽപിടിച്ചതായിരിക്കും ഹോട്ടലിൽനിന്നു രാവിലെത്ത പ്രാതൽ കഴിച്ച് ,തടിച്ച ബൂട്ട്സും, മഴക്കോട്ടുമായി ഞാൻ പതിവുപോല പുറത്തിറങ്ങി.

               അപ്പപ്പോഴായി കുറേശ്ശ മഴ പാറിയിരിന്നു; മഞ്ഞുകൊണ്ടു മൂടിയരുന്നു കന്നുകളെക്കണ്ടാൽ ,ഒരു ചിത്രക്കാരന്ര മാച്ചകളയുവാൻവേണ്ടി ഏതാണ്ടു തുടച്ചുവെച്ചിട്ടുള്ള ഒരു ചിത്രമാണെന്നു  തോന്നും . കലക്കത്താനിരത്തിൽക്കുടെ നടക്കുമ്പോൾ, ജീവിതത്തിനുള്ള പിൻപുറം കൂറെക്കൂടെ പ്രകാശമാനമായീരിക്കേണ്ടതാണെന്ന് എനിക്കു തോന്നി .മഞ്ഞുകൊണ്ടു മൂടെപ്പട്ട ആ രാജ്യം , മനുഷ്യജീവിതത്തിനു പറ്റിയതെല്ലന്നും ഞാൻ വിചാരിച്ചു .
            ആ സമയത്തു  , ഞാൻ നടന്നിരുന്നതിന്റെ  വളെര അടുതുനിന്ന് ഒരു സ്ത്രീയുടെ  വിലാപം കേട്ടു . അതു നമ്മുടെ  ശ്രദ്ധയെ  ബലാദാകഷിക്കത്തക്കവിധത്തിലുള്ളതായിരുന്നില്ല ; മറ്റൊരു  സമയത്തായിരുന്നെങ്കിൽ ഞാൻ അതിനെ  വിലെവച്ചിരിക്കയുമില്ല; പക്ഷെ  അതികഠിനമായ ആ മഞ്ഞിൽ , വീർപ്പുമുട്ടുന്ന ഒരു  ലോകത്തിന്റെ രോദനംപോലെ അതു എനിക്ക് തോന്നി.
           ശബ്ദം പുറപ്പെട്ട   സ്ഥലത്തു ചെന്നപ്പോൾ നിരത്തുവക്കിലുള്ള ഒരു പാറപ്പുറത്ത് ഒരു സ്ത്രീ ഇരിക്കുന്നതായി കണ്ടു . വെയിൽ തട്ടി ചെമ്പിച്ച ജടപിടിച്ചതായ കേശത്തെ അവൾ തലയിൽ ചുറ്റി വെച്ചിരുന്നു.അവളിൽ നിന്ന് അപ്പോൾ പുറപ്പെട്ടതായ ആ ശബ്ദം അവൾ മേഘത്താൽ മൂടപ്പെട്ട ആ മലഞ്ചരുവിൽ ഏകാകിനിയായിരുന്ന സമയത്തു , വളരെക്കാലമായി അത്യാവശയോടെ പ്രതീക്ഷിച്ചിരുന്ന ഒരു സംഗതിയിലുണ്ടായ കഠിനമായ നൈരാവശ്യം സഹിപ്പാൻ കഴിയാതെ അവളുടെ ഹ്യദയം പൊട്ടിയതാണൊ എന്നും തോന്നും .
            'ഇതാകപ്പാടെ നല്ലതു തന്നെ ; ആശ്ചയ്യകരമായ ഒരു കഥയുടെ ആരംഭമാണിത് .ഡാർജിലിങ്ങിൽ ഒരു കുന്നിൻമുകളിൽ ഒരു  സന്ന്യാസിനി ഇരുന്നു കരയുന്നതു കുറച്ചു അസാധാരണം തന്നെ' എന്നു ഞാൻ തന്നെത്താൻ പറഞ്ഞു .

അവൾ ​ഏതൊരു മതസംഘത്തിൽ പെട്ടവളാണെന്ന് ​എളുപ്പത്തിൽ മനസ്സിലാക്കുവാൻ കഴിഞ്ഞില്ല . അവൾ ആരാണെന്നും ,അവളുടെ വ്യസന്നത്തിന്നു കാരണമെന്തെന്നും ഞാൻ ഹിന്തിദാഷയിൽ അവളോടു ചോദിച്ചു .അതിന്നെ നിക്കു യാതൊരു മറുപടിയും ലഭിചില്ല ; അശ്രപുർണ്ണങ്ങളായ നേത്രങ്ങൾകൊണ്ട് അവളെ ചുറ്റിയിരുന്ന മഞ്ഞിന്നിടയിൽ കൂടി എന്നെ സൂക്ഷിച്ചുനോക്കി ' ഭയപ്പെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/224&oldid=164687" എന്ന താളിൽനിന്ന് ശേഖരിച്ചത്