താൾ:Kshathra prabhavam 1928.pdf/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൨൬ ക്ഷത്രപ്രഭാവം

ദൌളത്തു _ മേഹർ , നിങ്ങൾ എന്തെല്ലാമാണു പറയു

   ന്നതു്?

മേഹർ _ ഞാനെന്താ ചെയ്യുക ! ഞാൻ വോണ്ടവിധമെ

   ല്ലാം   പ്രവർത്തിച്ചു;  പക്ഷേ  സലീം   ഇടയ്ക്കു   ചാടിവീണു്
   എല്ലാം തകരാറാക്കി.

ദൌളത്തു്_ _ ശക്തസിംഹനെ കൊല്ലുന്നതിനു സലീം ക

   ല്പനകൊടുത്തുവോ?

മേഹർ_ കഷ്ടം , അദ്ദേഹത്തിന്റെ കല്പനയുടെ ഉദ്ദേശം

   എനിക്കു മനസ്സിലായി.

ദൌളത്തു്_ _നിങ്ങൾ നേരംമ്പോക്കു പറകയാണു് അല്ലേ? മേഹർ_ _അതേ, എല്ലാം നേരമ്പോക്കുതന്നെ . പക്ഷേ ശ

   ശക്തസിംഹനു്    ഇതു   നേരമ്പോക്കാകയില്ല.  എത്ര വലി
   യ    ധീരനും     തന്റെ   പ്രാണൻ    പ്രിയപ്പെട്ടതുതന്നെയാ
   യിരിക്കും.

ദൌളത്തു് _ സലീം എന്തിനാണു് ഇപ്രകാരം ശിക്ഷ

   കൊടുത്തതു്?

മേഹർ_ _ ശക്തസിംഹന്റെ സൃഷ്ടിയിൽ ദൈവത്തിനു്

   അല്പം    തെറ്റു     പിണഞ്ഞിട്ടുണ്ടെന്നു്     അദ്ദേഹം   നല്ല

ദൌളത്തു്_എന്തു തെറ്റു? മേഹർ _ അദ്ദേഹത്തിന്റെ പാണി , പാദം മുതലായ സ

   ർവ്വാവയവങ്ങളും     യഥാക്രമമാണു    സൃഷ്ടച്ചിട്ടുള്ളതു്.   സ
   ലീമിന്റെ      ശിരസ്സാണെങ്കിൽ     അദ്ദേഹത്തിന്റെ     കഴു
   ത്തിൽ ശരിക്കിരിക്കുന്നില്ല.   ഈ   തെറ്റിനെ   ദുരീകരിക്കു
   ന്നതിനുവെണ്ടി     ശക്തസിംഹന്റെ   ശിരസ്സിനെ    ഛേദി
   ക്കുന്നതിനു   കല്പന  കൊടുക്കാതിരിക്കുന്നു.  അതിരിക്കട്ടെ,
   അദ്ദേഹം     ഇതിനു   പ്രതികൂലം   പറഞ്ഞില്ലത്രേ,  അതാ
   ണു് ആശ്ചർയ്യം!

ദൌളത്തു്_ _എന്തിനു പ്രതികൂലം?










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/138&oldid=162652" എന്ന താളിൽനിന്ന് ശേഖരിച്ചത്