താൾ:Kshathra prabhavam 1928.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂന്നാമങ്കം ൧൨൭

മേഹർ _ എന്തിനു പ്രതികൂലമെന്നോ? ശിരസ്സു യഥാക്ര

   മമായാലും  ഇല്ലെങ്കിലും  അതു്   അദ്ദേഹത്തിനു ജനന
   സമയത്തു്  ഈശ്വരങ്കൽനിന്നു  ലഭിച്ചിട്ടുള്ളതാണ്.  ഇ
   തിനു പ്രതികൂലമായി  ശക്തസിംഹൻ  വല്ലതും  പറയേ
   ണ്ടതായിരുന്നു .   ഈശ്വരേച്ഛയെ  ആക്ഷേപിക്കുന്നതി
   നു് ഒരുത്തർക്കും  അവകാശമില്ലല്ലൊ.  നോക്കൂ,  ആരെ
   ങ്കിലും   വന്നെന്റെ   ശിരസ്സു   കണ്ഠത്തിൽനിന്നു   വേർ
   പെടുത്തുന്ന    പക്ഷം     എന്തൊരവസ്ഥയായിരിക്കും?
   ഞാൻ  നിൽക്കും ,  എന്റെ   ശിരസ്സ്  എന്റെ   കാക്കലു
   ള്ള   ധൂളിയിൽ  കിടന്നുരുളും;  എന്നാലത്തെ  അവസ്ഥ
   യെന്താണു്?  ദൌളത്തെന്താണു   മിണ്ടാത്തതു്? എന്തി
   നുവേണ്ടി മൌനം ദീക്ഷിക്കുന്നു?  നിങ്ങളുടെ  മുഖം  വി
   ളർത്തുപോയല്ലയോ!

ദൌളത്തു് _ ജ്യേഷ്ഠത്തി വിചാരിച്ചാൽ നിശ്ചയമായിട്ടും

   അദ്ദേഹത്തെ  രക്ഷിക്കാൻ  സാധിക്കും .  അദ്ദേഹത്തി
   ന്റ  പ്രാണാപായം   വരുന്നപക്ഷം   ഞാൻ   ഒരു   ദിവ
   സംപോലും  ജീവിച്ചിരിക്കുന്നതിനു  ശക്തയല്ലെന്നു  നി
   ങ്ങൾ  ധരിച്ചുകൊള്ളു.  അദ്ദേഹത്തിനു   ജീവനാശം  ഭ
   വിക്കുന്നപക്ഷം  ഞാൻ  വിഷംകുടിച്ചു  മരിക്കുമെന്നു സ
   ത്യം ചെയ്യുന്നു.

മേഹർ_ നിങ്ങൾ പ്രാണത്യാഗം ചെയ്‌വൻ ഭാവിക്കുക

    യാണെങ്കിൽ  അങ്ങനെയാകട്ടെ! അതിലെന്താണിത്ര
   അഭിമാനം?  ഇതിനുമുമ്പുതന്നെ  അസംഖ്യം   സ്ത്രീപുരു
   ഷന്മാർ പ്രേമപാശത്തിൽ കുടുങ്ങീട്ടു  ജീവിത്യാംഗം ചെ
  യ്തിട്ടുണ്ടു് .   പ്രാണത്യാഗം   ചെയ്യുന്നതു്    ഇത്രയൊക്കെ
  കൊട്ടിയറിയിക്കേണ്ട       വീരകൃത്യമൊന്നുമല്ലെന്നാണ്
  എന്റെ      അഭിപ്രായം.     പലയാളുകളും    ചെയ്തിട്ടുണ്ട
  ല്ലോ എന്നു   വിചാരിച്ചിട്ടെങ്കിലും  നിങ്ങൾ  പക്ഷെ  അ

തിനുദ്യമിച്ചേക്കാം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/139&oldid=162653" എന്ന താളിൽനിന്ന് ശേഖരിച്ചത്