മൂന്നാമങ്കം ൧൨൫
രംഗംമ.
സ്ഥാനം_ദൌളത്തുന്നീസയുടെ മുറി. സമയം_പകൽ മൂന്നുമണി. [മേഹറും ദൌളത്തും നിൽക്കുന്നു. മേഹർ ലാത്തി
ക്കൊണ്ടു മൂളിപ്പാട്ടു പാടുന്നു.] ദൌളത്തു് _ ( മേഹറിന്റെ മുഖഭാവം കണ്ടു് ) ഒടുവിൽ
എന്തൂ സംഭവിച്ചു? മുഴുവൻ പറയൂ.
മേഹർ_പ്രണയത്തിനു നല്ല സ്വാദില്ലേ ? ദൌളത്തു്_എന്താണു പറയേണ്ടത്? മേഹർ_ _പ്രേമത്തിനു നല്ല മാധുർയ്യമില്ലേ? ദൌളത്തു് _ _ഉവ്വു്, അതിസ്വാദല്ലേ? മേഹർ_ _സഹിക്കവയ്യാത്ത മാധുർയ്യം_'യാതനാതീവ്രവേ
ദനാ'.
ദൌളത്തു് _പോവൂ;എനിക്കു കേൾക്കേണ്ടാ! മേഹർ_ _അല്പമെങ്കിലും കേൾക്കൂ!_ ദൌളത്തു് _ ഇല്ലാ, എനിക്കു കേൾക്കാൻ ഇഷ്ടമില്ല. മേഹർ_ _ കേട്ടേ കഴിയൂ. കഷ്ടം! ശക്തസിംഹൻ എന്താ
ണു ചെയ്യുക! (മേഹർ ഔൽസുക്യത്തേടെ ദൌളത്തിന്റെ നേരേ
നോക്കുന്നു.) മേഹർ _ആ സാധു തന്റെ ജ്യേഷ്ഠന്റെ പ്രാണനെ ര
ക്ഷിച്ചുവെങ്കിലും പകരം തന്റെ ജീവനെ കളഞ്ഞി ട്ടാണിരിക്കുന്നതു് !
ദൌളത്തു്_ _മേഹർ!_ മേഹർ_ _ സലീമിന്റെ പ്രവൃത്തി വളരെ ഉചിതമായി .
ഇത്തരത്തിലുള്ള മനുഷ്യരെ ഇങ്ങനെതന്നെയാണു ശി ക്ഷിക്കേണ്ടതു്. ഇതിൽ സലീമിന്റെ പേരിൽ യാതൊ
രു തെറ്റുമില്ല.
൧൮ *

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.