താൾ:Kshathra prabhavam 1928.pdf/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൨൦ ക്ഷത്രപ്രഭാവം

ശക്ത_മുറിവേറ്റു മതിച്ചു. പൃത്ഥ്വി_(ചിരി അടക്കുന്നതിനു സാധിക്കാതെ വീണ്ടും

 പൊട്ടിച്ചിരിക്കുന്നു)

ആമേർ_ശക്തസിംഹാ, നേരമ്പോക്കു പറയുന്നതി

 ല്ലാ നിങ്ങളെ ഇങ്ങോട്ടു കൊണ്ടുവന്നിരിക്കുന്നതു്. ഇതു
 കോടതിയാണു്.

ശക്ത_ഇതെന്തു് ? കോടതിയോ? മഹാരാജൻ, ഇതു

 ശ്വശുരഗൃഹമെന്നാണു  ഞാൻ  വിചാരിച്ചതു്.   ഞാൻ
  വരനും സലീം വധുവും  നിങ്ങളെല്ലാവരും  അവളുടെ
 സഹോദരിമാരുമാണെന്നാണു ഞാൻ വിചാരിച്ചതു്.

പൃത്ഥ്വി_(എത്രതന്നെ ശ്രമിച്ചിട്ടും ചിരിയൊതുക്കുന്നതി നു സാധിക്കാകെ കുഴങ്ങുന്നു) സലീം_ശക്താ, സാവധാനത്തിൽ ചോദ്യത്തിനു മറു

 പടി പറയൂ.

ശക്ത_യുവരാജാവേ, അങ്ങയ്ക്കു വല്ലതും അറിയേണമെ

 ന്നുണ്ടെങ്കിൽ അങ്ങുതന്നെ ചോദിക്കുന്നതാണു്  ഉത്ത
 മം. എന്നാൽ ഞാൻ വ്യക്തമാകുംവണ്ണം  ഉത്തരം  പ
 റയാം.   മുഖസ്തുതിക്കാരായ   സഭാംഗങ്ങളുടെ  ശബ്ദം
 കേൾക്കുമ്പോൾ എന്റെ രക്തം തിളക്കുന്നു

സലീം_അങ്ങനെതന്നെ. ഞാനൻ ചോദിക്കാം. പറയൂ.

 ശാഹിസേനാപതികളായ ഖുരാസാനിയേയും മുൾത്താ
 നിനേയും കൊന്നതാരു് ?

ശക്ത_ഞാൻ. ചംദേരി_അതു ഞാൻ ആദ്യംതന്നെ നിചാരിച്ചിട്ടുണ്ടു്. ശക്ത_അങ്ങയ്ക്കു മനസ്സിലാകാതിരിക്കുമോ, അങ്ങുന്ന വ

 ലിയ ബുദ്ധിമാനല്ലെ ?

പൃത്ഥ്വി_(മാർവാഡിന്റെ നേരെ നോക്കുന്നു.) സലീം_നിങ്ങൾ അവരെ കൊന്നതെന്തിനാണു് ?

ശക്ത_എന്റെ ജ്യേഷ്ഠനെ രക്ഷിക്കുന്നതിനു വേണ്ടി. മു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/132&oldid=162646" എന്ന താളിൽനിന്ന് ശേഖരിച്ചത്