താൾ:Kshathra prabhavam 1928.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രണ്ടാമങ്കം ൧൦൩

  ആ കാർയ്യം ഞാനേറ്റു. അതിനെപ്പറ്റി ക്ലേശക്കണ്ട.

ദൌളത്തു്_എന്തുകൊണ്ടു്? മേഫർ_ആ കാർയ്യം അവിടെ ഇരിക്കട്ടെ. ഞാൻ ഈ

  ബന്ധത്തെ ഉറപ്പിക്കുന്ന കാർയ്യത്തിൽ സാഫല്യം നേ
  ടുമോ ഇല്ലെയോയെന്നു ഒന്നു പരീക്ഷിച്ചുനോക്കട്ടെ.

ദൌളത്തു്_കാർയ്യം എങ്ങിനെ പണമിക്കുമെന്നാണു

  നിങ്ങൾക്കു തോന്നുന്നതു്?

മേഫർ_ഞാൻ ഒന്നും സങ്കല്പിക്കുകയോ വികല്പിക്കുക

  യോ ചെയ്യുന്നില്ല, എനിക്കൊരു ജോലിയായല്ലോ എ
  ന്നുമാത്രമേ ഞാൻ വിചാരിക്കുന്നുള്ളു. ഞാൻ ഒരു കാ
  യ്യത്തിലേർപ്പെട്ടാൽ പ്രാണൻ പോകുന്നതായാൽകൂടി
  അതു സാധിക്കാതെ പിൻതിരിയുകയില്ലെന്നു നി
  ങ്ങൾക്കറിയാമല്ലോ. സത്യം പറകയാണെങ്കിൽ എ
  നിക്കും ഇതിൽ വളരെ ഔൽസുക്യമുണ്ട്.

ദൌളത്ത്_ഇതിന്റെ സാരമെന്താണു്? മേഫർ_ശക്തസിംഹനെ അനുജത്തിയുമായി ആദ്യെ ത

  ന്നെ പരിചയപ്പെടുത്തിയതു ഞാനാണു്. ഈ പരിച
  യം പരമകാഷ്ഠയെ പ്രാപിക്കാതിരുന്നാൽ എനിക്കെ
  ന്തൊരു കൃതാർത്ഥതയാണു് ഉണ്ടാവുക? എത്ര പ്രയത്നി
  ച്ചിട്ടാണു ഞാൻ ഇത്തരത്തിലാർക്കിത്തീർത്തതു്? ഈ സ
  ന്ദർഭത്തിൽ ഞാൻ എന്റെ അധികാരം പ്രയോഗിക്കാ
  തിരുന്നാൽ ഇതുവരെ ചെയ്ത പ്രയത്നമെല്ലാം നിഷ്ഫ
  ലമാകും. ഞാൻ ഒന്നും പകുതിയാക്കീട്ടു വിടുകയില്ല.
  ആട്ടെ, നടക്കൂ നമുക്കു പോയി കിടന്നുറങ്ങുക.ദുഷ്ടയാ
  യ രജനി അവസാനിക്കാറായി എന്നാണു തോന്നുന്ന
  തു്.

ദൌളത്തു്_നടക്കൂ, പോകുക. ഇനിയെന്താണു പറയേ

  ണ്ടതു്!

മേഫർ_പറയേണ്ട ആവശ്യമേ ഇല്ല. നിങ്ങൾ നടന്നു

  കൊള്ളൂ;ഞനിതാ വരുന്നു.

(ദൌളത്തു പോകുന്നു)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/115&oldid=162635" എന്ന താളിൽനിന്ന് ശേഖരിച്ചത്