താൾ:Koudilyande Arthasasthram 1935.pdf/375

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൬൪ കണ്ടകശോധനം നാലാമധികരണം.

   ന്ത്രണ്ടു പണം ദണ്ഡവും കലപിക്കണം. വനചരന്മാരൊഴികെയൂള്ളവ൪ തങ്ങളുടെ ശ്വാക്കളെ നിഗ്രഹം (ബന്ധനം) ചെയ്യാതിരുന്നാൽ അവ൪ക്കും പന്ത്രണ്ടുപണം ദണ്ഡം കലപിക്കണം. എലികൾ ചത്തുപോകുന്നതിനു വേണ്ടി  സ്കഹീകരണം  (കള്ളിപ്പാലു്)പുുരട്ട ധിന്യങ്ങളോ , ഔപനിഷദികപ്രകരണത്തിൽപ്പറയുന്ന യോഗങ്ങൾ ചേർത്ത ധാന്യങ്ങളൊ വിതരണം .  മൂഷികകരം  * ഏർപ്പെടുത്തുകയു വേണം .സിദ്ധതാപസന്മാർ മൂഷികനിവാരണത്തിനുവേണ്ടി ശാന്തികർമ്മം ചെയ്യുകയും ,പർവ്വദിവസങ്ങളിൽ മൂഷികപൂജകൾ ചെയ്യിക്കുകയും വേണം .ഇതിനെപ്പറഞ്ഞതുകൊണ്ട്  തന്നെ ശലഭങ്ങൾ (പാററകൾ)പക്ഷികൾ,കൃമികൾ   എന്നിവയിൽനിന്നുള്ള
ഭയത്തിന്റെ  പ്രതിവിധികളും  പറഞ്ഞുകഴിഞ്ഞു . 
  വ്യാളഭയം  (ഹിംസ്രമ്യഗങ്ങളിൽനിന്നുള്ള ഭയം )ഉണ്ടാക്കുന്ന കാലത്തു് മദനരസം ചേർവുത്ത പശുക്കളുടെ ശവങ്ങൾ തക്ക സ്ഥലങ്ങളിൽ എടുത്തു് അതിമദനരസവും കോദ്രവവും നിറച്ചു് അതിനേയും  തത്തൽസ്ഥങ്ങളിൽ പ്രക്ഷേപിക്കാവുന്നതാണ്.     ലുബ്ഗകരും ശ്വഗണികളും കൂടപഞ്ജരങ്ങൾ (കള്ളക്കൂടുകൾ)എന്നിവയെ പ്രയോഗിച്ച് വ്യാളങ്ങളെ പിടിക്കണം . ആവരണം ധരിച്ചിട്ടുള്ള ആയുധപാണികൾ വ്യാളങ്ങളെ ഹനിക്കുകയും ചെയ്യണം . വ്യാളഭയം നേരിട്ടുള്ള ആളുകളെ രക്ഷിക്കുവാൻ ഓടിച്ചെല്ലാത്തവന്നു പന്ത്രണ്ടു പണം ദണ്ഡം . വ്യാളത്തെ കൊല്ലുന്നവന്നു സമ്മാനവും പന്ത്രണ്ടു പണം തന്നെ . വ്യാളബാധാനിവാരണത്തി 

    *മൂഷികകുരം = ഓരോവീട്ടുകാരും പ്രതിദിനം ഇത്രയിത്ര എലികളെ പിടിച്ച് ഇന്ന സ്ഥലത്ത് ഹാജരാക്കണമെന്നുള്ള വ്യവസ്ഥ.













ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/375&oldid=162391" എന്ന താളിൽനിന്ന് ശേഖരിച്ചത്