താൾ:Koudilyande Arthasasthram 1935.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൯൩
ഇരുപത്തിനാലാം പ്രകരണം ആറാം അധ്യായം


വ ആപാതനീയം, പ്രവിഷ്ടവും ആപാതനീയവും കൂടിയതു സിദ്ധം.

സിദ്ധികർമ്മപ്രയോഗം, ദണ്ടശേഷം [സൈന്യവ്യയശേഷം] എന്നിവ ആഫരണീയം; ബലാൽകൃതപ്രതിസ്തബ്ദം [രാജസേവകനായതോടെ സേവകൊണ്ട് കൊടുക്കാതെ കഴിച്ചതു] അവസൃഷ്ടം എന്നിവ പ്രശോദ്ധ്യം. ആഹരണീയറും പ്രശോദ്ധ്യവുമാണ് ശേഷം. ഇതിന്നു അസാരമെന്നും അപ്പസാരമെന്നുകൂടി പേരുണ്ടു'.

വർത്തമാനം, പര്യഷിതം, അന്യജാതം എന്നിങ്ങനെയാണ് ആയം. ദിവസംതോറും അനുവർത്തിച്ചുവരുന്നതു വർത്തമാനം; പരമസാംവത്സരികൾ [സംവത്സരം കഴിഞ്ഞതു], പരപ്രചാരസംക്രാന്തം [മറ്റൊരധ്യക്ഷന്റെ ചുമതലയിൽപെട്ടതു] എന്നിവ പരുഷിത; നഷ്ടപ്രസ്കതം, ആയുക്തദണ്ടം [ആയുക്തന്മാരോടു പിരിക്കുന്ന പിഴ] പാശ്വം[അധികമാക്കിയ കരം], പാരിഹീണികം [നഷ്ട പരിഹാരം], ഔപായനികം, ഡമരകഗസ്വം [ശത്രുസൈന്യത്തിൽനിന്നു യുദ്ധത്തിൽ കിട്ടിയതു], അപുരുകം [അന്യംനിന്നു കിട്ടിയതു], നിധി എന്നിവ അന്യജാതം വിക്ഷേപശേഷം, വ്യാധിതശേഷം, അന്തൗരാര് ഭശേഷം [മരാമത്തുവകയിൽ ബാക്കി] എന്നിവ വ്യയപ്രത്യായം; പണ്യദ്രവ്യങ്ങളുടെ വികയത്തിൽകിട്ടിയ അഗ്ഘവൃദ്ധി ഉപജ[വില്പന നിഷേധിച്ച വസ്തുക്കൾ വിറ്റുകിട്ടിയതു] മനോന്മാനവിശേഷം[അളവിൽ കൂടുതൽ], വ്യാജി, ക്രയസംഘർഷവൃദ്ധി എന്നിവയും ആയമാകുന്നു.

നിത്യം, നിത്യോൽപാദികം, ലാഭം, ലാഭോൽപാദികം എന്നിവ വ്യയം. ദിവസന്തോറുമുള്ളതു നിത്യം; ഒരു പക്ഷത്തിലോ മാസത്തിലോ സംവത്സരത്തിലോ ഉണ്ടാകുന്ന ലാഭത്തിന്നു വേണ്ടിയുള്ളത് ലാഭം; നിത്യത്തിൽനിന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/104&oldid=203883" എന്ന താളിൽനിന്ന് ശേഖരിച്ചത്